KeralaLatest NewsNews

വിവാഹത്തിന് മുമ്പ് ഇസ്ലാം മതത്തിലേയ്ക്ക് മാറണമെന്ന് കരാര്‍ ഉണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

പറവൂര്‍: വിവാഹത്തിന് മുമ്പ് മതം മാറാമെന്ന് നോട്ടറി മുമ്പാകെ കരാറുണ്ടാക്കി യുവതിയെ പീഡിപ്പിച്ച ശേഷം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. യുവതിയുടെ പരാതിയില്‍ പറവൂര്‍ മന്നം മാട്ടുപുറം കരിയമ്പിള്ളി വീട്ടില്‍ സിയാദാണ് (32) പറവൂര്‍ പൊലീസിന്റെ പിടിയിലായത്.

പറവൂരിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഹിന്ദുവായ യുവതി വിവാഹത്തിനു മുമ്പ് ഇസ്‌ളാം മതം സ്വീകരിക്കാമെന്നാണ് കരാറുണ്ടാക്കിയത്.മതപഠന കേന്ദ്രത്തിലാക്കി രക്ഷപ്പെടാനുള്ള സിയാദിന്റെ ശ്രമത്തിനിടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയെ വീട്ടില്‍ വച്ചും മൂന്നാര്‍, ബാംഗ്‌ളൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയും ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലായില്‍ ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കി. സിയാദിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ടെന്ന് പരാതി വന്നതോടെ വിവാഹം നടന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇരുവരും ബാംഗ്‌ളൂരിലേക്ക് പോയപ്പോള്‍ സിയാദിനെ കാണാനില്ലെന്ന് പിതാവ് ആലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിയ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കള്‍ കോടതിയില്‍ എത്താതിരുന്നതിനാല്‍ ഗേള്‍സ് ഹോമിലേക്ക് മാറ്റി. പിന്നീട് ഇളയച്ഛന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

മുമ്പ് സിയാദ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ പറവൂര്‍ സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. അന്ന് വിവാഹം നടത്താമെന്ന് ബന്ധുക്കളുടെ മദ്ധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിട്ടിരുന്നു. സിയാദ് അടുത്തിടെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറുകയും ഫോണ്‍ നമ്പര്‍ മാറ്റുകയും ചെയ്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button