KeralaLatest NewsNews

ഏഴ് വര്‍ഷമായി മുസ്ലിം യുവാവുമായി പ്രണയത്തില്‍ ; പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊല്ലുമെന്ന് ഭീഷണി : പൊലീസില്‍ പരാതിയുമായി യുവതി

മലപ്പുറം : താന്‍ 14 വയസു മുതല്‍ മുസ്ലിം യുവാവുമായി പ്രണയത്തിലെന്നും, ആ ബന്ധം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ കാമുകനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നതായി യുവതി. മലപ്പുറം ജില്ലാ പൊലീസ് ഓഫീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത് തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട കൊണ്ടോട്ടി സ്വദേശിനിയായ യുവതിയാണ്. പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്നു യോഗാ കേന്ദ്രത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നു യുവതി പരാതിയില്‍ ആരോപിച്ചു.

കാമുകനൊപ്പം ഇന്നലെ  ജില്ലാ പോലിസ് ആസ്ഥാനത്ത് എസ്.പി. യ്ക്കാണ് പരാതി നല്‍കിയത്. 21 വയസുകാരി നല്‍കിയ പരാതി ഇങ്ങനെ: ” പതിന്നാലു വയസു മുതല്‍ നാട്ടുകാരനായ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു.ഡിഗ്രിക്കു പഠിക്കുന്ന കാലത്തും പ്രണയം തുടരുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബന്ധം ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ബന്ധു നിര്‍ബന്ധിച്ചിരുന്നു.

വഴങ്ങാതെ വന്നപ്പോള്‍ കഴിഞ്ഞ എപ്രില്‍ 15നു നിര്‍ബന്ധപൂര്‍വം തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ എത്തിച്ചു. കാമുകന്റെ പിതാവ് നിരീശ്വരവാദിയാണ്. ഞാന്‍ മുമ്പ് മത വിശ്വാസിയായിരുന്നെങ്കിലും കാമുകന് ഇഷ്ടമല്ലെന്ന് അറിഞ്ഞതിനു ശേഷം എനിക്കും അതില്‍ താല്‍പര്യമില്ല. പിതാവ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് യോഗാ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. അവിടെ എത്തിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെന്നതെന്ന് എഴുതിയ സമ്മതപത്രത്തില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു.

യോഗ കേന്ദ്രത്തില്‍നിന്നും നേരത്തെ രക്ഷപ്പെട്ട ശ്രുതി, ശ്വേത, ആതിര എന്നിവരും മറ്റ് 65 സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവിടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കെല്ലാം മര്‍ദനം ഏറ്റിട്ടുണ്ട്. ശബ്ദമുണ്ടാക്കിയാല്‍വായില്‍ തുണി തിരുകകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കെട്ടിയിടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അഞ്ചുമാസത്തിന് ശേഷം കേസും പ്രശ്‌നവും ഉണ്ടായപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരേയും വീടുകളിലേക്ക് പറഞ്ഞയക്കുകയായിരുന്നു.” സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

അതേ സമയം ഇതേ മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു. പരാതി നല്‍കിയ ശേഷം യുവതിയേയും കാമുകനേയും കണ്ടെത്താനായിട്ടില്ല. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുമെന്നും കൊണ്ടോട്ടി പോലീസ് പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button