Latest NewsNewsIndia

ലേഡീസ് ഹോസ്റ്റലില്‍ ഒളിച്ചുകയറിയ യുവാവിന് സംഭവിച്ചത്: ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

ബെംഗളൂരു•കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ലേഡീസ് ഹോസ്റ്റലില്‍ ഒളിച്ചുകയറിയ യുവാവ് പീഡനത്തിനിരയായി. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സ്ഥിരമായി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്നു പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടികള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറി യുവാവ് മൊബൈല്‍ ഫോണുമായി എത്തി. യുവാവിന്റെ വരവ് പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ പുറത്ത് സ്ഥാപിച്ച സി.സി.ടിവി ക്യാമറയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുളിമുറിയുടെ പുറത്തെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ വട്ടം ചേര്‍ന്നു പിടികൂടി മുറിയിലെത്തിച്ചു.

തുടര്‍ന്ന് വിവസ്ത്രനാക്കി മാറ്റി കൈകാലുകള്‍ കട്ടിലിനോടു ചേര്‍ന്നു ബന്ധിച്ച ശേഷം പെണ്‍കുട്ടികള്‍ ചേര്‍ന്ന് മാറിമാറി ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രൂരമായ പീഡനത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ യുവാവിനെ പെണ്‍കുട്ടികള്‍ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നന്‍ പിന്‍തുടര്‍ന്നാണ് പോലീസ് ലേഡീസ് ഹോസ്റ്റലില്‍ എത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ നടത്തിയ ക്രൂരപീഡനം പുറം ലോകത്ത് അറിഞ്ഞത്. 30 കാരനായ യുവാവ് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മജസ്റ്റിക് പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button