Latest NewsNewsDevotional

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടൽ; ഐതീഹ്യം ഇതാണ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് മഞ്ചാടി വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. മഞ്ചാടി വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര മനോഹരമാണെന്നറിയാമോ… ഈ മഞ്ചാടി വാരിയിടലിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.

ഒരിക്കല്‍ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാന്‍ പുറപ്പെട്ടു .കണ്ണന് കൊടുക്കാന്‍ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന മഞ്ചാടിമരത്തില്‍ നിന്നും അല്പം മഞ്ചാടി ശേഖരിച്ച് കണ്ണന് കൊടുക്കാന്‍ കൊണ്ട് പോയി.എന്നാല്‍ അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മുമ്മയുടെ കയ്യിലെ മഞ്ചാടിയെല്ലാം പോയി.മഞ്ചാടിയെല്ലാം താഴെ വീണു ചിതറിയപ്പോള്‍ ആ അമ്മുമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ.

ആ പാവത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല.അവരവര്‍ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടില്‍ കണ്ണന് സമര്‍പ്പിക്കാനും കൊടുത്തതില്‍ കൂടുതല്‍ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു.ഈ സമയം കണ്ണന്‍ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . കണ്ണന്‍ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ മഞ്ചാടിമണികള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി.

ഈ രംഗം മറ്റാരും കണ്ടില്ല!!!!എന്നാല്‍ ആ അമ്മൂമ്മ അത് കണ്ടു .പോരെ എന്റെ കൃഷ്ണാ …….!ആ അമ്മൂമ്മയുടെ കണ്ണില്‍ അപ്പോള്‍ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് ….പിന്നീട് ഈ അമ്മൂമ സ്ഥിരം വന്ന് മഞ്ചാടി പ്രസാദമായി നല്‍കി തുടങ്ങി. ഇങ്ങനെയാണ് ക്ഷേത്രത്തില്‍ മഞ്ചാടി വാരിയിടല്‍ ആരംഭിച്ചതെന്നാണ് ഐതിഹ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button