KeralaLatest News

പ്ലാസ്റ്റിക് മാലിന്യത്തില്‍ പൊറുതിമുട്ടി സന്നിധാനം

അരവണ നിര്‍മാണത്തിനുള്ള ശര്‍ക്കര എത്തിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളാണ് ഇവിടുത്തെ മറ്റൊരു പ്രശ്‌നം

സന്നിധാനം: സന്നിധാനത്ത് പ്ലാസ്‌ററിക് മാലിന്യം കുമിഞ്ഞു കൂടുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും സന്നിധാനത്ത് മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധനങ്ങള്‍ ഇല്ല എന്നത് ഞെട്ടിക്കുന്നു. അതേസമയം തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന കുടിവെള്ള ബോട്ടിലുകളും പ്ലാസ്റ്റിക് ചാക്കുകളും മറ്റുമാണ് തലവേദനയായി മാറുന്നത്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇവ ഏറ്റെടുക്കാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല.

അതേസമയം സന്നിധാനത്തെ മാലിന്യ വിമുക്തമാക്കാന്‍ പോലീസും ജീവനക്കാരും വിശുദ്ധിസേനാ പ്രവര്‍ത്തകരും ആഞ്ഞുപിടിച്ചിട്ടും ഇതിന് പരിഹാരം കണ്ടെത്താനായിട്ടില്ല. കൂടാതെ കര്‍ശന നിരോധനമുള്ള മേഖലയിലാണ് തീര്‍ത്ഥാടകര്‍ കുടിവെള്ള ബോട്ടിലുകള്‍് ഉപേക്ഷിക്കുന്നതാണ് .

അരവണ നിര്‍മാണത്തിനുള്ള ശര്‍ക്കര എത്തിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളാണ് ഇവിടുത്തെ മറ്റൊരു പ്രശ്‌നം. പ്ലാസ്റ്റിക്കായിതിനാല്‍ ഇത് കത്തിക്കാനാകില്ല. ശര്‍ക്കരയുടെ അംശമുള്ള ചാക്ക് ആനകള്‍ തിന്നാനിടയുള്ളതിനാല്‍ കാട്ടിലുപേക്ഷിക്കാനുമാകില്ല. ദേവസ്വം ബോര്‍ഡിനും ഹോട്ടലുകള്‍ക്കും ആവശ്യമായ അരിയും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതും പ്ലാസ്റ്റിക് ചാക്കുകളിലാണ്.

പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കരാറുകാരോട് ആവശ്യപ്പെട്ടപ്പോള്‍ സീസണ്‍ കഴിയട്ടെ എന്ന നിലപാടിലാണ് അവര്‍. മാലിന്യ സംസ്‌കരണത്തിനായി മൂന്ന് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലുള്ളത്. ദിവസം ഇവിടെ എത്തുന്ന 40 ലോഡ് മാലിന്യം പോലും സംസ്‌കരിക്കാന്‍ കഴിയാത്തപ്പോഴാണ് തീര്‍ത്ഥാടകരുപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന പ്രതിസന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button