KeralaLatest News

എങ്ങുമില്ലാത്ത യൂസര്‍ ഫീ: അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ കൂട്ടത്തോടെ തിരുവനന്തപുരം വിമാനത്താവളം ഉപേക്ഷിക്കുന്നു

തിരുവനന്തപുരം•ഉയര്‍ന്ന യൂസര്‍ ഫീയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ അന്താരാഷ്ട്ര വിമാനക്കമ്പനിള്‍ ഉപേക്ഷിക്കുന്നു. എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ ഈടക്കുന്നതിന്റെ 70 ശതമാനം വരെ ഇരട്ടി യൂസര്‍ ഫീയാണ് തിരുവനന്തപുരത്ത് ഈടാക്കുന്നത്. അന്താരാഷ്ട്ര സര്‍വീസിന് കരിപ്പൂരില്‍ 520 രൂപയും ചെന്നൈയില്‍ 82 രൂപയും യൂസര്‍ ഫീ ഈടാക്കുമ്പോള്‍ തിരുവനന്തപുരത്ത് ഈടാക്കുന്നത് 1166 രൂപയാണ്.

തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നത് ലാഭകരമല്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് വിമാനക്കമ്പനികളാണ് തിരുവനന്തപുരം ഉപേക്ഷിച്ചത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വര്‍ധിച്ച യൂസര്‍ ഫീയാണെന്ന് വ്യക്തമാണ്‌. വളരെ ഉയര്‍ന്ന യൂസര്‍ ഫീ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതിന് ഇടയാക്കിയിട്ടുന്ദ്. ഇതോടെ യാത്രക്കാരും തിരുവനന്തപുരത്തെ ഉപേക്ഷിച്ച് കൊച്ചി അടക്കമുള്ള സമീപ വിമാനത്താവളങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി.

ഫ്ളൈ ദുബായ്, സൗദി എയര്‍ലൈന്‍സ് , ജെറ്റ് എയര്‍വെയ്സ് തുടങ്ങി അഞ്ച് വിമാനകമ്പനികളാണ് രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ മതിയാക്കിയത്. വരുമാനനഷ്ടമാണ് കാരണം പറയുന്നത്. ഇത്തരത്തില്‍ വിമാനത്താവളം നഷ്ടത്തിലും പ്രതിസന്ധിയിലുമെന്ന് വരുത്തി സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് വര്‍ധിച്ച ഫീസ് ഈടാക്കുന്നതിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button