Latest NewsInternational

പിതാവിന്റെ വധശിക്ഷ നേരിൽ കണ്ട മക്കൾ അക്രമാസക്തരായി; അറസ്റ്റ് ചെയ്ത് പോലീസ്

പോലീസ് അറസ്റ്റ് ചെയ്ത് വാക്കര്‍ കൗണ്ടി ജയിലിലടച്ചു

ടെക്‌സസ്: ഹണ്ട്സ് വില്ല ജയിലില്‍ ഭാര്യയുടെ മാതാപിതാക്കളെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ബില്ലി കോമ്ബളിന്റെ (70) വധശിക്ഷ നടപ്പാക്കി.

ഡെത്ത് ചേംമ്ബറിന്റെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന കോമ്ബളിന്റെ മക്കളായ ഗോര്‍ഡന്‍, ഡാള്‍ട്ടന്‍ എന്നിവര്‍ വിഷം കുത്തിവച്ചുള്ള വധശിക്ഷ കണ്ടു നില്‍ക്കാനാകാതെ പ്രകോപിതരാകുകയും സമീപത്തുണ്ടായിരുന്ന വരെ മര്‍ദ്ദിക്കുകയും പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പരാക്രമം തുടരുകയും ചെയ്തു. തുടര്‍ന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് വാക്കര്‍ കൗണ്ടി ജയിലിലടച്ചു.

1989 ലാണ് കേസിനാസ്പദമായ സംഭവം. വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനാണ് ബില്ലി കോമ്ബിള്‍. ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button