Latest NewsIndiaInternational

പാകിസ്താനില്‍ ജെയ്‌ഷെ മുഹമ്മദ് ഉൾപ്പെടെ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന രീതിയാണ് പാകിസ്താന്റേത്.

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദിന്റെതടക്കം പാകിസ്താനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിച്ചില്ലെങ്കില്‍ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്നും ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വാഷിങ്ടണില്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകള്‍ക്കും ഭീകര വാദികള്‍ക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവര്‍ നടത്തുന്ന നാടകമാണിത്. ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന രീതിയാണ് പാകിസ്താന്റേത്. ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ പാകിസ്താന്‍ കര്‍ശന നടപടി കൈക്കൊള്ളേണ്ടതിന് പകരം കറാച്ചിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമ ഗതാഗതം റദ്ദാക്കുകയുമാണ് ഉണ്ടായത്. നുണപ്രചാരണങ്ങള്‍ പരത്തുക എന്നത് അവരുടെ ഭാഗമാണ്. അടുത്തിടെ നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുത്തതായി പറഞ്ഞ് കേട്ടിരുന്നെങ്കിലും അതില്‍ പുതുമയൊന്നുമില്ല.

സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വീട്ടുതടങ്കലിലാക്കി സംരക്ഷണം നല്‍കിയവരെ വിട്ടയക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ ഒരു പുതിയ തീരുമാനത്തിലെത്തിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് വരുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും അപ്പപ്പോള്‍ തന്നെതിരിച്ചടി നല്കുക. അയല്‍ രാജ്യത്തിന് നല്‍കേണ്ട വില നല്‍കിക്കൊണ്ട് തന്നെയാകും നടപടിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button