Latest NewsSaudi Arabia

അനധികൃത ഹജ്ജ് തടയാൻ പുതിയ മാർഗങ്ങളുമായി സൗദി

കഴിഞ്ഞ ഹജ്ജിൽ അനധികൃതമായി എത്തിയ 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചിരുന്നു

റിയാദ് : അനധികൃത ഹജ്ജ് തടയാൻ പുതിയ മാർഗങ്ങളുമായി സൗദി അറേബ്യ. ഇത്തരക്കാരെ തടയാൻ ഇലട്രോണിക് മതിൽ പദ്ധതിയാണ് ഹജ്ജ് അധികൃതർ പ്രാവർത്തികമാക്കുന്നത്. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴിൽ ലംഘകരും ഹജ്ജ് ചെയ്യുന്നത് തടയാനായി പുണ്യസ്ഥലങ്ങൾക്ക് ചുറ്റും ഇലക്ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് പുതിയ നീക്കം.

കഴിഞ്ഞ ഹജ്ജിൽ അനധികൃതമായി എത്തിയ 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചിരുന്നു. ഹജ്ജ് – ഉംറ സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ ജിദ്ദ – മക്ക എക്സ് പ്രസ്സ് വേയിലെ ശുമൈസി ചെക്ക് പോസ്റ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടൻ നടപ്പിലാകും.

പുതിയ പദ്ധതിയെക്കുറിച്ച് തീരുമാനമെടുക്കാൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടകനും മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button