KeralaLatest News

‘ജിഹാദിയുടെ വിത്ത്’ വര്‍ഗീയ പോസ്റ്റ് മുക്കി; പേജ് ഹാക്ക് ചെയ്‌തെന്ന് വാദവുമായി ബിനില്‍ സോമസുന്ദരം

കൊച്ചി: അടിയന്തര ശസ്ത്രക്രിയയ്ക്കായി ഇന്നലെ മംഗലാപുരത്തുനിന്ന്് കൊച്ചിയിലെത്തിച്ച പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്ന് വിളിച്ചാക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെന്ന് അവകാശപ്പെടുന്ന ബിനില്‍ സോമസുന്ദരം പോസ്റ്റ് മുക്കി തടിതപ്പി.

തന്റെ ആക്ഷേപം പിഴച്ചു എന്ന മനസിലായപ്പോള്‍ തന്റെ ഫെയ്‌സ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടു. പോസ്റ്റിന് താഴെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്ന്‌കൊണ്ടിരിക്കുന്നത്

സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റിയ പോസ്റ്റ്.

https://www.facebook.com/permalink.php?story_fbid=2355056644779480&id=100008255019300

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.

കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹാ ദമ്പതികളുടെ പതിനാറുദിവസം പ്രായമായ കുഞ്ഞിന്റെ തുടര്‍ചികില്‍സ സംബന്ധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് തീരുമാനമെടുക്കും. ഇരുപത്തിനാലുമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂയെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button