Latest NewsIndia

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹത്തിന് പകരം ആശുപത്രി അധികൃതര്‍ നല്‍കിയത് മറ്റൊന്ന്

അഹമ്മദാബാദ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മറ്റൊരു യുവതിയുടേതുമായി മാറി. കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹത്തിന് പകരം ആശുപത്രി ജീവനക്കാര്‍ കുടുംബത്തിന് നല്‍കിയത് പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹമായിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ ജീവനക്കാര്‍ മാറ്റി നല്‍കിയതാണെന്നാണ് വീട്ടുകാരുടെ ആരോപണം. കൊലപാതകികളെ രക്ഷിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ബോധപൂര്‍വ്വം മൃതദേഹങ്ങള്‍ മാറ്റിയതാണെന്നും മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

അഹമ്മദാബാദിലാണ് സംഭവം നടന്നത്. മിത്തല്‍ ജാദവ് എന്ന 19 കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച 26 കാരിയായ നസ്രീന്‍ സയ്യിദിന്റെ മൃതദേഹമാണ് നല്‍കിയത്. സംഭവത്തില്‍ രണ്ടുപേരുടെയും കുടുംബങ്ങള്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പരാതി നല്‍കി.

പ്രസവത്തെ തുടര്‍ന്ന് മരിച്ച നസ്രീന്റെ മൃതദേഹത്തില്‍ പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം നടത്തിയതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.സംഭവത്തില്‍ മരിച്ച രണ്ട് യുവതികളുടെയും ബന്ധുക്കള്‍ പരാതിയുമായി എത്തി. തുടര്‍ന്ന് ആശുപത്രിയിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. ഇതേതുടര്‍ന്ന് കൊല്ലപ്പെട്ട 19 കാരിയായ
മിത്തലിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button