Latest NewsIndia

മുസ്ലിങ്ങളെ ഹിതപരിശോധന നടത്തി രാജ്യത്തിനു പുറത്താക്കണമെന്ന് ബാങ്ക് ജീവനക്കാരൻ

കൊൽക്കത്ത: മുസ്ലിങ്ങളെ നാടുകടത്താൻ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരൻ രംഗത്ത്. എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാരനാണ് വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ ട്വിറ്ററിലൂടെ ബാങ്കിന് പരാതി നൽകിയ ആൾക്ക് ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ബാങ്ക് ഉറപ്പ് നൽകി.

എന്നാൽ ജീവനക്കാരനെതീരെ നടപടിയുണ്ടായാൽ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും വിച്ഛേദിക്കുമെന്ന് വ്യാപക ഭീഷണിയും ഇപ്പോൾ ഉയരുന്നുണ്ട്.

എച്ച്‌ഡിഎഫ്‌സി ലൈഫിൽ സീനിയർ സയന്റിസ്റ്റായ അക്ഷയ് ലഹോടിയാണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഫെയ്‌സ്ബുക്കിലൂടെ ഇദ്ദേഹം രാജ്യത്തുള്ള മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കാൻ ഹിന്ദുക്കൾക്കിടയിൽ റഫറണ്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

‘1947 ൽ മുസ്ലിങ്ങൾക്ക് വേണ്ടി പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിച്ചപ്പോൾ ഇന്ത്യയിൽ മുസ്ലിങ്ങളെ തുടരാൻ അനുവദിക്കണോ വേണ്ടേ എന്ന കാര്യം അറിയാൻ ബ്രക്സിറ്റ് പോലൊരു സംവിധാനം ഉണ്ടായിരുന്നില്ല. ചില ഉന്നതർ ഇന്ത്യ മതനിരപേക്ഷ രാജ്യമായിരിക്കണം എന്ന അവരുടെ തീരുമാനം ഇന്ത്യയിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത്. അങ്ങിനെയൊരു അവസരം ഉണ്ടായിരുന്നെങ്കിൽ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കുന്നതിനെതിരെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുമായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്. ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത വിഭജനം എല്ലാ ഹിന്ദുക്കളുടെയും ആഗ്രഹപ്രകാരം പൂർത്തിയാക്കാൻ എന്തുകൊണ്ടിപ്പോൾ തയ്യാറായിക്കൂട? ഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം ആ തീരുമാനം മാനിച്ച്, മുസ്ലിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button