KeralaLatest News

പെരിയ ഇരട്ടക്കൊലപാതകം; സാക്ഷിമൊഴി പ്രതികളെ സഹായിക്കാൻ ; സംഭവം വിവാദമാകുന്നു

കാസർഗോഡ് : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷിമൊഴി പ്രതികളെ സഹായിക്കാനെന്ന് ആക്ഷേപം. പോലീസ് തയ്യറാക്കിയ കുറ്റപത്രത്തിൽ സാക്ഷികളായത് സിപിഎം നേതാക്കളും കുറ്റാരോപിതരുമാണ്. കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റേയും ബന്ധുക്കൾ ആരോപിച്ചു.

കൊലപാതകത്തിൽ പങ്കുള്ളവരെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചവരാണ് പിന്നീട് സാക്ഷികളായത്. പ്രതികള്‍ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്‍റെ വീട്ടിലെത്തി കുളിച്ച്‌ വസ്ത്രം മാറിയിരുന്നു. എന്നാല്‍, പ്രതികളെ അറിയില്ലെന്നും തന്‍റെ വീട്ടില്‍ ആരും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാത്യുവിന്‍റെ മൊഴി.

കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്ഥഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്‍റെ അമ്മ ഗീത, ആരോപണ വിധേയനായ വത്സരാജ് അഡ്വക്കറ്റ് ഗോപാലന്‍ നായര്‍ എന്നിവരും സാക്ഷി പട്ടികയിലുണ്ട്. 229 സാക്ഷികളില്‍ അമ്പതുപേർ സിപിഎം നേതാക്കളും കുറ്റാരോപിതരുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button