Latest NewsInternational

ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറ് കീറി പുറത്തെടുത്ത കുഞ്ഞും അമ്മയുടെ അടുത്തേയ്ക്ക് യാത്രയായി : ക്രൂരമായ അരുംകൊലയും അതിനു പിന്നിലെ കാരണവും എല്ലാവരേയും ഞെട്ടിച്ചു

ചിക്കാഗോ  : ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറ് കീറി പുറത്തെടുത്ത കുഞ്ഞും അമ്മയുടെ അടുത്തേയ്ക്ക് യാത്രയായി . ക്രൂരമായ അരുംകൊലയും അതിനു പിന്നിലെ കാരണവും എല്ലാവരേയും ഞെട്ടിച്ചു. 20 വയസ്സുകാരിയായ മര്‍ലിന്‍ ലോപസാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.വയറ് കുത്തി പിളര്‍ന്നു പുറത്തെടുത്ത കുഞ്ഞും മരിച്ചു. ഭാര്യയുടെ മരണം ഏല്‍പ്പിച്ച ആഘാതം മായും മുമ്പേയാണ് ജന്മം നല്‍കിയ പിതാവിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ജൂണ്‍ 14ന് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 13നായിരുന്നു എല്ലാവരേയും നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയും അവരുടെ മകളുമാണ് പ്രധാനപ്രതികള്‍. 46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു. മകള്‍ക്ക് കുട്ടിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞതോടെയാണ് ഇത്തരമൊരു കൊടുംപാതകത്തിന് മുതിര്‍ന്നത്.

ബലാല്‍ക്കാരത്തോടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം ക്ലാറിസ മറ്റുള്ളവരോട് താന്‍ ജന്മം നല്‍കിയ കുട്ടിക്ക് ചലനമില്ല എന്ന് പറഞ്ഞു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് ജന്മം നല്‍കിയത് ക്ലാറിസയല്ലെന്നും യഥാര്‍ത്ഥ മാതാവിന്റെ ശരീരം ക്ലാറിസയുടെ ഗാര്‍ബേജ് കാനില്‍ നിന്നും കണ്ടെടുക്കുകയുമായിരുന്നു. ക്ലാറിസയും മകളും ക്ലാറിസയുടെ കാമുകനും ഈ കേസില്‍ പ്രതികളാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button