Latest NewsIndia

മാംസകച്ചവട മാഫിയയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത് ; സംഘത്തിന്റെ പിടിയിലായ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ടത് വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകന്റെ കരുണയില്‍

ജയ്പുര്‍ : എട്ടാം വയസില്‍ തട്ടിക്കൊണ്ട് പോയി വര്‍ഷങ്ങള്‍ നീണ്ട പീഡനം ഒടുവില്‍ ജീവിതത്തിലേക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. പുറത്തു വരുന്നത് മാംസക്കച്ചവട മാഫിയയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ എട്ടാം വയസ്സില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. കൂട്ട ബലാത്സംഗത്തിനും ക്രൂരതകള്‍ക്കും ഒടുവില്‍ നാടകീയമായി രക്ഷപെട്ട് പൊലീസില്‍ അഭയം തേടിയിരിക്കുകയാണ് പെണ്‍കുട്ടി.

രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ അഹിറാന്‍ പൂര്‍വ്വയില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് രാജസ്ഥാനിലെ മാംസക്കച്ചവടത്തിന്റെ ഇരയായി അവള്‍ മാറി. ദിവസേന 50 മുതല്‍ 100 തവണ വരെ അവള്‍ പീഡിപ്പിക്കപ്പെട്ടു. ആറുവര്‍ഷത്തോളം ഇത് തുടര്‍ന്നു. ശരീര വളര്‍ച്ചയുണ്ടാകാന്‍ മരുന്നുകളും പൊടിയും ഇഞ്ചക്ഷനും നല്‍കി. അഞ്ചുവര്‍ത്തിന് ശേഷം പതിമൂന്നാം വയസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായി.

രാജസ്ഥാനിലെത്തിച്ച പെണ്‍കുട്ടിയെ അവിടെ തടവിലാക്കി. വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായ ഒരു വ്യക്തിയാണ് അവള്‍ക്ക് രക്ഷകനായത്. അയാളാണ് അവിടെനിന്ന് അവളെ രക്ഷപെടാന്‍ സഹായിച്ചത്. പിന്നീടവള്‍ മാംസ കച്ചവട മാഫിയക്കെതിരായ ശക്തമായ തെളിവായി മാറുകയായിരുന്നു. രാജസ്ഥാന്‍ പൊലീസിന് വേണ്ട വിവരങ്ങള്‍ അവള്‍ കൈമാറി.

നൂറുകണക്കിന് പെണ്‍കുട്ടികളാണ് മാഫിയയുടെ കയ്യില്‍ അകപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയെ മൊഴിയുമായി ബന്ധപ്പെട്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷതന്നെ വാങ്ങി കൊടുക്കുമെന്നും ഇത്തരം മാഫിയകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button