KeralaLatest News

സ്പീഡ് പോസ്റ്റിന് എന്തൊരു സ്പീഡ്; ഇന്റര്‍വ്യൂ 20ന്; കത്ത് കിട്ടിയത് 24ന്

തേഞ്ഞിപ്പാലം: തപാല്‍ വകുപ്പിന്റെ നിരുത്തരവാദിത്വം മൂലം യുവതിയ്ക്ക് നഷ്ടമായത് ചെന്നൈയിലെ ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപക ജോലി. കാലിക്കറ്റ് സര്‍വകലാശാല സെക്ഷന്‍ ഓഫീസര്‍ പി. അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമ ഫര്‍ഹത്തിനാണ് ഈ ദുരനുഭവം.

ഇന്നലെയാണ് 20ന് അഭിമുഖത്തിന് എത്താനുള്ള കാര്‍ഡ് ലഭിച്ചത്. ഫാത്തിമയുടെ പള്ളിക്കല്‍ കണ്ണന്തൊടി വീട്ടിലെ വിലാസത്തിലാണ് കത്ത് എത്തിയത്. 15ന് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്പീഡ് പോസ്റ്റില്‍ അയച്ചതാണെന്ന് തപാല്‍ മുദ്രയില്‍ നിന്ന് വ്യക്തമാണ്. കത്ത് 21ന് മലപ്പുറത്ത് എത്തിയെങ്കിലും പള്ളിക്കലെത്താന്‍ വീണ്ടും 3 ദിവസം കൂടിയെടുത്തു. അര ലക്ഷം രൂപ മാസ ശമ്പളമുള്ള ജോലിയാണ് നഷ്ടമായത്. തപാല്‍ വകുപ്പിന്റെ വീഴ്ച്ചമൂലം ജോലി നഷ്ടപ്പെട്ടതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് ഫാത്തിമ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button