CricketLatest NewsKerala

ജയിക്കാനുള്ള ആഗ്രഹം പോലും കാണിക്കാത്ത രീതിയിലെ വൃത്തികെട്ട ബാറ്റിങ്ങിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നില്ല- ഡോ. നെല്‍സണ്‍ ജോസഫ്

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം. അതേസമയം എല്ലാ കളികളും ജയിക്കണമെന്ന വാശി പാടില്ലെങ്കിലും ജയിക്കാനുള്ള ആഗ്രഹം പോലുമില്ലാതെ വൃത്തികെട്ട ബാറ്റിംഗാണ് ടീം സ്വീകരിച്ചതെന്നും ഇത് കളികാണുവാനിരിക്കുന്നവരുടെ മുഖത്ത് തുപ്പുന്നതിന് സമാനമാണെന്നും ഡോ.നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാക്കിസ്ഥാനെ തോല്‍പിക്കാന്‍

ഇന്നലത്തെ കളിയിലെ തോല്‍വിയില്‍ പറയത്തക്ക സങ്കടമൊന്നുമില്ല. കാരണം എല്ലാ കളിയും ജയിക്കണമെന്ന വാശിയൊന്നും പാടില്ലല്ലോ.

പക്ഷേ തൊണ്ണൂറോവര്‍ ഇരുന്ന് കളി കണ്ടവരുടെ മുഖത്ത് തുപ്പിയ രീതിയിലുള്ള , ജയിക്കാനുള്ള ആഗ്രഹം പോലും കാണിക്കാത്ത രീതിയിലെ വൃത്തികെട്ട ബാറ്റിങ്ങിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നില്ല. കോമാളിത്തരത്തിന്റെ അങ്ങേയറ്റത്തുവച്ച് ലാസ്റ്റോവറിലെ സിക്‌സ് കഴിഞ്ഞുള്ള സിംഗിള്‍ നിഷേധവും കൂടിയായപ്പൊ പൂര്‍ത്തിയായി

അത് എത്രതന്നെ ആക്ഷേപകരമാണോ , അതിനെക്കാള്‍ നൂറു മടങ്ങ് ആക്ഷേപകരമായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെക്കണ്ട ചില ദേശസനേഹികളുടെ പോസ്റ്റുകള്‍.

പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ കടക്കാതിരിക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം തോറ്റുകൊടുത്തതാണത്രേ. ഇമ്രാന്‍ കുഞ്ഞുങ്ങള്‍ക്കിട്ടുള്ള സര്‍ജിക്കല്‍ സ്ട്രൈക്കെന്നൊക്കെ വിവരക്കേട് വിളമ്ബുന്നത് കണ്ടു.

കളിക്ക് മുന്‍പ് അതിനെക്കാള്‍ വൃത്തികേടുകള്‍ കണ്ടിരുന്നു. പാക്കിസ്ഥാനികള്‍ ആരെ പിന്തുണയ്ക്കുമെന്ന് ഫേസ്ബുക്ക് പോളിടുന്ന മഹാന്മാര്‍. പാക്കിസ്ഥാന്‍ ടീമിനെ ഇഷ്ടമുള്ള ഇന്ത്യക്കാരെയും ഇന്ത്യന്‍ ടീമിനെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരെയും ഇവര്‍ക്കറിയില്ലാത്തതല്ല.

ശ്രീലങ്കയില്‍ സുനാമി തകര്‍ത്ത വീടുകളോ മറ്റോ പുനര്‍ നിര്‍മിക്കാന്‍ വര്‍ഷങ്ങളോളം താമസിച്ചതുകൊണ്ട് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ശ്രീലങ്കന്‍ ടീമിനെ പിന്തുണച്ച ഇംഗ്ലണ്ടുകാരനെ അവിടാരും ദേശദ്രോഹിയെന്ന് വിളിക്കുന്നത് കണ്ടില്ല. ഇത് ക്രിക്കറ്റാണ്. പത്ത് രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന മൂന്നാം ലോകമഹായുദ്ധമല്ല എന്ന് അവര്‍ക്കറിയാം.

പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് പറയുന്നവര്‍ക്ക് രാജ്യസനേഹവുമില്ല സപോര്‍ട്‌സുമറിയില്ല. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുത്തിത്തിരിപ്പ് മാത്രം കൈവശമുള്ളെന്നേ തോന്നുന്നുള്ളൂ.

പാക്കിസ്ഥാന് സെമിയിലെത്താന്‍ ഇനിയും സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അത് ഇവിടെ പ്രസക്തമല്ല.

മാച്ച് ഫിക്‌സിങ്ങ്. കളിയില്‍ ജയിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന് മനപ്പൂര്‍വം തോറ്റുകൊടുക്കുന്നത് ഏത് രീതിയില്‍ നോക്കിയാലും മോശം പ്രവൃത്തിയാണ്. കളി കാണുന്നവരെയും ഒപ്പം കളിക്കുന്നവരെയും മണ്ടന്മാരാക്കുന്ന പണി. അങ്ങനെയൊരു കളിക്കാരനെ സപോര്‍ട്‌സ്മാനായി ഒരു രാജ്യത്തും കരുതാറില്ല. അപ്പൊ ഒത്തുകളിച്ചെന്നാവേശം കൊള്ളുന്നവരെ സപോര്‍ട്‌സ് പ്രേമികളെന്ന് വിളിക്കാനാവില്ല.

ഒരു ടൂര്‍ണമെന്റില്‍ ഒപ്പം കളിക്കുന്ന ഒരു ടീമിനെ ശത്രു രാജ്യമെന്നു കണ്ട് അതുകൊണ്ടുമാത്രം ടൂര്‍ണമെന്റില്‍ അവരുടെ മുന്നേറ്റം സാദ്ധ്യമാവാതിരിക്കാന്‍ തോറ്റുകൊടുക്കുന്നെന്നാണ്, ആ ഒത്തുകളിയുടെ ഏറ്റവും തരം താഴ്ന്ന വേര്‍ഷന്‍ നടത്തിയെന്നാണ് ഇവരാരോപിക്കുന്നത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്തത്ര അപൂര്‍വം.

ഞാന്‍ ആ കഥ വിശ്വസിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തുവെന്ന് ആവേശം കൊള്ളുന്നവരെ രാജ്യസനേഹിയെന്ന് കരുതാന്‍ നിര്‍ബന്ധിക്കരുത്…അതിനു കിട്ടുന്ന കയ്യടികള്‍ ചെറുതല്ലാത്തവിധം പേടിപ്പിക്കുന്നുമുണ്ട്. എത്രത്തോളം ട്വിസ്റ്റഡാണ് ആ ചിന്തകളെന്ന് ഓര്‍ക്കുമ്‌ബൊ…

അത്രത്തോളം തരം താണുകഴിഞ്ഞെന്ന് അറിയുന്നതില്‍ തീര്‍ച്ചയായും ദുഖമുണ്ട്.
ഇന്ത്യ ഇന്നലെ തോറ്റതിനെക്കാള്‍.

നന്നായി കളിച്ച് തോല്‍ക്കുകയോ ജയിക്കുകയോ ചെയതോട്ടെ. പക്ഷേ സപോര്‍ട്‌സ് എന്നും അതിര്‍ത്തികള്‍ മായ്ക്കാനുള്ളതാണ്. മതിലുകള്‍ പണിയാനുള്ളതല്ല. അത് അങ്ങനെതന്നെ തുടരണമെന്നൊരു വാശിയുണ്ട്..

https://www.facebook.com/Dr.Nelson.Joseph/posts/2711349302222325

shortlink

Related Articles

Post Your Comments

Related Articles


Back to top button