Latest NewsKerala

പണം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ല ; കസ്റ്റഡിമരണത്തിൽ കൂട്ടുപ്രതിയുടെ നിർണായക മൊഴി പുറത്ത്

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. കേസിൽ പങ്കില്ലെന്ന് മഞ്ജു വ്യക്തമാക്കി. രാജ്‌കുമാറിന്റെ വാഹനം ഓടിച്ചിരുന്നത് മഞ്ജുവിന്റെ ഭർത്താവായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മഞ്ജു. രാജ്‌കുമാറിന്റെ ഓഫീസിലെ ജീവനക്കാരിയുമാണ്.ആളുകളുടെ പണം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു.പണം കൈമാറിയത് ആർക്കാണെന്ന് തനിക്കും ഭർത്താവിനും അറിയില്ല.

പണം കുമളിയിൽ കൊണ്ടുപോയാണ് കൊടുത്തിരുന്നത്. ഒരു മലപ്പുറം സ്വദേശിക്കാണ് കൈമാറിയതെന്നും അറിയാം.നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ല.പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യവാനായിട്ടാണ് പോയതെന്നും മഞ്ജു പറഞ്ഞു.

കൂട്ടുപ്രതിയായ ശാലിനിയാണ് ബാങ്കിൽ പണമടയ്ക്കുന്നത്. 20 ലക്ഷത്തോളം രൂപ മാത്രമാണ് പിരിച്ചത്.രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോയെന്ന് അറിയില്ല. പണമിടപാട് നടത്തിയത് രാജ്‌കുമാർ നേരിട്ടാണ്. ഓഫിസിലെ കണക്കുകളെല്ലാം പോലീസ് സ്റ്റേഷനിൽ കൃത്യമായി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button