KeralaLatest News

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍; 30 വീടുകള്‍ മണ്ണിനടിയില്‍

 

മലപ്പുറം : മലപ്പുറം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍. 30 വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടു. അന്‍പതിലേറെ പേരെ കാണാതായതായി റിപ്പോര്‍ട്ട്. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്.വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറഞ്ഞു.

ഇന്നലെ മുതല്‍ പ്രദേശവാസികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍ ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കളിയാത്തത് കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. കാണാതായവരെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും നാട്ടുകാര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, ഇവര്‍ ആരും തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടില്ല എന്ന് മനസിലാക്കിയതോടെയാണ് അന്‍പതോളം ആളുകള്‍ അപകടത്തില്‍പെട്ടതായി മനസിലാക്കിയത്.ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഉരുൾപൊട്ടലിൽപ്പെട്ടവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

ALSO READ: കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാകളക്ടര്‍ : ജനങ്ങള്‍ അതീവജാഗ്രത പാലിയ്ക്കണമെന്ന് നിര്‍ദേശം

പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ  ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികൾ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button