Latest NewsIndia

പൊതുമേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ.

ALSO READ: തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചതിനു പിന്നില്‍ തരൂരിന്റെ മിടുക്കല്ല : അതിനുള്ള കാരണം മറ്റുപലത് : തരൂരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.മുരളീധരന്‍  

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ഉപയോക്താക്കൾക്ക് പുതിയ ചെക്ക് ബുക്ക്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ അനുവദിക്കും. അക്കൗണ്ട് നമ്പറുകൾ ഒന്നുതന്നെയായിരിക്കുമെങ്കിലും ഐഎഫ്എസ്‌സി കോഡിൽ മാറ്റം വരുത്തും. ഇതോടെ ആദായനികുതി വകുപ്പ്, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട് ഐഎഫ്എസ്‌സി വിവരങ്ങൾ ബോധിപ്പിക്കണം. നിക്ഷേപ പദ്ധതികൾക്കും ഇഎംഐകൾക്കും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.

ALSO READ: തരൂരിനെതിരെ കുരുക്ക് മുറുകുന്നു; ശശി തരൂരും മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചതായി വെളിപ്പെടുത്തല്‍

ലയനം ബാധകമാകുന്ന ഒന്നോ അതിലധികമോ ബാങ്കുകളിൽ അക്കൗണ്ടുള്ളവർ പേടിക്കേണ്ട ആവശ്യമില്ല. ലയന പ്രക്രിയ പൂർത്തിയാകുന്ന പക്ഷം പുതിയ ബാങ്കിലെ അക്കൗണ്ട് ഉടമയായി തുടരും. എന്നാൽ ഉപഭോക്താക്കളൾ ചിലമാറ്റങ്ങൾക്ക് വിധേയരാകേണ്ടി വന്നേക്കും.

പത്ത് ബാങ്കുകൾ ലയിച്ച് നാല് വലിയ ബാങ്കുകളാണ് രൂപംകൊള്ളുക. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാക്കും. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ALSO READ: നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…

കനറാ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഒന്നായി രാജ്യത്തെ നാലാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. ബിസിനസ് 15.20 ലക്ഷം കോടി രൂപയുടേത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് ലയിക്കുന്ന മറ്റ് ബാങ്കുകൾ. മൂന്ന് ബാങ്കുകൾ ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. പ്രതീക്ഷിക്കുന്നത് 14.6 ലക്ഷം കോടിയുടെ ബിസിനസ്. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ചേർന്ന് ഏഴാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകും. 8.08 ലക്ഷം കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

ALSO READ: കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

ഉപയോക്താക്കൾക്ക് ബാങ്ക് ബ്രാഞ്ചുകൾ കൂടുതൽ അടുത്തേക്ക് മാറുമെന്നുള്ളതാണ് മറ്റൊരു കാര്യം. ബാങ്ക് സ്റ്റേഷനറിയിൽ മാറ്റം വരും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്കിൽ മാറ്റം വന്നേക്കാം. ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് പുതിയ നിർദേശങ്ങൾ ലയനത്തോടെ പ്രഖ്യാപിച്ചേക്കും.

ലയിക്കുന്ന ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് കുടുതലോ കുറവോ ആയാലും ഇതിൽ മാറ്റം വരില്ല. ലോൺ നിരക്കുകളും മാറ്റമില്ലാതെ തുടരും. എംസിഎൽആർ അധിഷ്ടിത വായ്പകളിൽ പലിശ നിരക്കിൽ മാറ്റം വന്നേക്കാം. സ്ഥിര നിക്ഷേപത്തിന്റെ നിരക്കുകളിൽ തൽക്കാലത്തേക്ക് മാറ്റം വരില്ല. സ്ഥിരനിക്ഷേപമുള്ളവർക്ക് കാലാവധി കഴിയുന്നത് വരെ അതേ പലിശ നിരക്ക് മാത്രമായിരിക്കും ലഭിക്കുക.

ഷെയർഹോൾഡേഴ്‌സിനുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചേക്കും. ലയനം നടക്കുന്ന ബാങ്കുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരി ഉടമകൾക്ക് കേന്ദ്രസർക്കാർ തീരുമാനം നടത്ത തിരിച്ചടിയാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button