Latest NewsKerala

കാമുകന്മാര്‍ പരസ്പരം കണ്ടുമുട്ടിയതോടെ നടുറോഡില്‍ വെച്ച് തമ്മില്‍ തല്ലി, യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; രണ്ടുമക്കളുടെ അമ്മയായ യുവതിക്കുവേണ്ടിയുള്ള തര്‍ക്കം തലവേദനയായത് പോലീസിന്

പത്തനംതിട്ട: രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി നടുറോഡില്‍ വെച്ച് കാമുകന്മാര്‍ തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ ഒരു കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിട്ടതോടെ മറ്റൊരാള്‍ പോലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്താന്‍ പോലീസ് പരക്കം പാഞ്ഞതോടെ പുറത്തായത് പക്ഷേ ആരെയും ഞെട്ടിക്കുന്ന പ്രണയകഥയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് പത്തനംതിട്ട പോലീസിനെ ഫൂളാക്കിക്കൊണ്ട് സിനിമയെപോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ നടന്നത്.

ALSO READ: യു​എ​സ് ഓ​പ്പണിലെ നാലാം റൗണ്ടിലേക്ക് മുന്നറി റാഫേൽ നദാൽ, ന​വോ​മി ഒ​സാ​ക്ക

മണിയാര്‍ എആര്‍ ക്യാമ്പിന് സമീപം താമസിക്കുന്ന ഈ വീട്ടമ്മയ്ക്ക് ഭര്‍ത്താവും മുതിര്‍ന്ന രണ്ടു മക്കളുമുണ്ട്. ഭര്‍ത്താവ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ഡ്രൈവറാണ്. പൊന്‍കുന്നം സ്വദേശിയായ പൊലീസ് ഡ്രൈവറും സീതത്തോട് കെഎസ്ഇബിയിലെ ഡ്രൈവറുമുള്‍പ്പെടെ ഇവര്‍ക്ക് രണ്ട് കാമുകന്മാണ് ഉണ്ടായിരുന്നത്. പോലീസ് ഡ്രൈവര്‍ പാലാ സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. എന്നാല്‍ കാമുകന്മാരെ രണ്ടുപേരെയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് വെച്ച് കാണാന്‍ തീരുമാനിച്ചതോടെയാണ് വീട്ടമ്മയുടെ കള്ളങ്ങള്‍ പൊളിയുന്നത്. മണിക്കൂറുകളുടെ ഇടവേളകളില്‍ പത്തനംതിട്ടയില്‍ വച്ച് കാണാമെന്ന് വീട്ടമ്മ കാമുകന്മാരോട് പറഞ്ഞു. ഇതനുസരിച്ച് രണ്ടു മണിക്ക് പാലായില്‍ നിന്ന പോലീസ് ഡ്രൈവര്‍ മൂന്നിന് പത്തനംതിട്ടയിലെത്തി. വന്നപാടേ ഒന്നുംരണ്ടും പറഞ്ഞി രണ്ടു പേരും തമ്മില്‍ വഴക്കായി. ദേഷ്യം വന്ന പോലീസ് കാമുകന്‍ വീട്ടമ്മയുടെ മുഖമടച്ച് രണ്ടെണ്ണം കൊടുക്കുകയും ചെയ്തു.

ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന്‍ പ്രകാരം വീട്ടമ്മ ആദ്യ കാമുകനൊപ്പം ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്ഇബി ഡ്രൈവര്‍ എത്തിയത്. കാമുകന്മാര്‍ നേര്‍ക്ക് നേരെ കണ്ടതോടെ അടിയും വഴക്കുമായി. തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പോലീസുകാരനൊപ്പം കാറില്‍ കയറി സ്ഥലം വിട്ടു. നിരാശാ കാമുകനായി മാറിയ കെഎസ്ഇബി ഡ്രൈവര്‍ സ്‌കൂട്ടറില്‍ ഇവര്‍ക്ക് പിന്നാലെ പാഞ്ഞു. ഇതിനിടയില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടു പോകുന്നെന്ന് പത്തനംതിട്ട പോലീസില്‍ അറിയിച്ചു. കേട്ടപാടെ യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ‘ഇമ്രാന് കഴിവില്ല’ പാകിസ്ഥാനിൽ ഇമ്രാനെ വെട്ടി സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു!! യുഎസ് ഗവേഷണ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്

തട്ടിക്കൊണ്ടു പോയ യുവതിക്കായി നാടുമുഴുവന്‍ പോലീസ് ഓടി നടന്നു. ഒടുവില്‍ ഒരു തുമ്പും കിട്ടാതെ വന്നപ്പോഴാണ് വിവരം നല്‍കിയയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യമൊക്കെ ഇയാള്‍ ഉരുണ്ടു കളിച്ചെങ്കിലും ഒടുവില്‍ ഇയാള്‍ സത്യം പറഞ്ഞു. തുടര്‍ന്ന് പാലാ സ്റ്റേഷനുമായി ബന്ധപ്പെട്ട് പോലീസുകാരന്റെ നമ്പര്‍ എടുത്തു. ഇയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭര്‍ത്താവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പോലീസുകാരനായ കാമുകനും സ്റ്റേഷനില്‍ എത്തി. വഴിയില്‍ ആരും പിടികൂടാതിരിക്കാന്‍ ഊടുവഴികളിലൂടെ കറങ്ങി നടക്കുകയായിരുന്നു ഇരുവരും. ഒടുവില്‍, ഏറെനേരത്തെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരെയും താക്കീത് നല്‍കി പോലീസ് വിട്ടയച്ചു. പോലീസുകാരന്‍ മുന്‍പ് പരിശീലനത്തിയായി മണിയാറിലെ എആര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. ആ സമയത്താണ് വീട്ടമ്മയുമായി സൗഹൃദത്തിലാകുന്നത്. വീട്ടമ്മയ്ക്ക് താന്‍ മാത്രമല്ല, കാമുകനായി ഉണ്ടായിരുന്നത് എന്ന് ഇന്നലെയാണ് രണ്ട് കാമുകന്മാരും അറിയുന്നത്.

ALSO READ: വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button