KeralaLatest NewsNews

സിസ്റ്റര്‍ അഭയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റലിട്ടതാണെന്ന് പ്രധാന തെളിവായി സാക്ഷി : സാക്ഷി വിസ്താരത്തിനിടെ നിര്‍ണായക മൊഴി : മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കിണറ്റലിട്ടതാണെന്ന് പ്രധാന തെളിവായി സാക്ഷി മൊഴി. കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നല്‍കിയത്. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ.

Read Also :സിസ്റ്റര്‍ അഭയ കേസ് : പ്രതികളെ രക്ഷിയ്ക്കാന്‍ പൊലീസും മഠവും ഒത്തു കളിച്ചു : വ്യക്തമായ തെളിവ്

കേസില്‍ ഇരുപതാം സാക്ഷിയാണ് വര്‍ഗീസ് ചാക്കോ. പത്ത് ഫോട്ടോകള്‍ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആറെണ്ണം മാത്രമാണ് കോടതിയില്‍ എത്തിയത്. ബാക്കി നാല് ഫോട്ടോകള്‍ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വര്‍ഗീസ് ചാക്കോ മൊഴി നല്‍കി.

Read Also :സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും മഠത്തിലുണ്ടായിരുന്നു : പ്രധാനസാക്ഷിയുടെ മൊഴി : അഭയ കേസ് ഏറ്റെടുത്താല്‍ വീട്് വെച്ച് തരാമെന്ന് പറഞ്ഞതായും മുഖ്യ സാക്ഷി

കേസിലെ വിസ്താരത്തിനിടെയാണ് വര്‍ഗീസ് ചാക്കോ നിര്‍ണായകമായ മൊഴി നല്‍കിയത്. അഭയ കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയില്‍ മൊഴി നല്‍കുന്നത്. നേരത്തേ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button