Latest NewsNewsIndia

ഉറക്കമില്ലാത്ത അഭിമാന രാത്രി, നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയും വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത് കണ്ണും നട്ട്; ഇനി മണിക്കൂറുകൾ മാത്രം

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ജനതയും ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്നത് കണ്ണും നട്ട് കാത്തിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാകും സോഫ്റ്റ് ലാന്‍ഡിങ് നടക്കുക.

ALSO READ: എകെ 47 തോക്കിനു മുമ്പിൽ പൊലീസിനെ കിടുകിടാ വിറപ്പിച്ചു, പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഭീകരാന്തരീക്ഷം; സിനിമയല്ല, ഗുണ്ടാസംഘം ചെയ്‌തത്‌

‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെട്ട് യാത്ര തുടങ്ങി.

ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ തന്നെയാണ് ചന്ദ്രയാൻ–2 പദ്ധതിയും വിജയത്തിലേക്ക് കുതിക്കുന്നത്. വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

ALSO READ: അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സുരക്ഷിതമായി കൈയില്‍ പിടിച്ചേ പറ്റൂ; ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ഐഎസ്‌ആര്‍ഒ മേധാവി

ഐഎസ്ആർഒയുടെ ഈ നേട്ടങ്ങളെയും ,അതിനു കരുത്തായി നിന്ന മോദി സർക്കാരിനെയും സിഎൻഎൻ ഉൾപ്പടെയുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾ വാനോളം പുകഴ്ത്തുകയാണ്. ലോകത്തെ മുൻ നിര ബഹിരാകാശ ഏജൻസികൾ പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ചന്ദ്രയാൻ . ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ നാസ അടക്കമുള്ള ഏജസികൾക്ക് അതൊരു തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button