Latest NewsNewsIndiaCrime

ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പിതാവ് കുടുംബസ്വത്ത് വിറ്റു; ഒടുവില്‍ സഹികെട്ട മക്കള്‍ ചെയ്തത്

അലഹബാദ്: മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്തുവകകള്‍ വിറ്റ് നശിപ്പിക്കുന്നത് പതിവായതോടെ മക്കള്‍ പിതാവിനെ കൊന്ന് വഴിയിലുപേക്ഷിച്ചു. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ അച്ഛനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 48കാരനായ കാബ്രി ചൗഹാനാണ് കൊല്ലപ്പെട്ടത്.

ALSO READ: ‘കുടുക്ക് പൊട്ടിയ കുപ്പായത്തിന്’ ചുവടുവെച്ച് വൈദികന്‍- വീഡിയോ ഷെയര്‍ ചെയ്ത് നിവിന്‍പോളി

ഞായറാഴ്ച രാവിലെയാണ് കാബ്രി ചൗഹാന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. ഇദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ കുടുംബ സ്വത്തുക്കള്‍ വില്‍ക്കുന്നത് പതിവായതോടെയാണ് മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവര്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തിയത്.

ALSO READ: ‘ മലയാളി ആഘോഷിച്ചു, മില്‍മക്കൊപ്പം’; ഓണക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് നന്ദി പറഞ്ഞ് മില്‍മ

ഏറ്റവും ഒടുവിലായി ഫത്തേപ്പൂര്‍ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാന്‍ വിറ്റത്. ഇതറിഞ്ഞ മക്കള്‍ പിതാവിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മക്കള്‍ ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. പോലീസ് പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു.

ALSO READ: രണ്ടു വർഷമായി ഹുറൂബിലായിരുന്ന ഇന്ത്യൻ വനിത ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button