KeralaLatest News

വാടകയ്ക്ക് രോഗികളെ ഇറക്കി തട്ടിപ്പ് , വര്‍ക്കല എസ്‌ആര്‍ മെഡിക്കല്‍ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: വാടക രോഗികളെ ഇറക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വര്‍ക്കല എസ്‌ആര്‍ മെഡിക്കല്‍ കോളജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശിപാര്‍ശ. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളജില്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ലെന്നും അമിതമായ ഫീസാണു വാങ്ങുന്നതെന്നും കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ എത്രയും വേഗം നല്ല സൗകര്യങ്ങളുള്ള കോളജുകളിലേക്കു മാറ്റണമെന്നും കോളജിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

‘ഹോംസ്‌റ്റേ കത്തിച്ചത് പുറത്തു നിന്നുള്ളവരല്ലെന്നും കത്തിയത് ഇന്‍ഷുറന്‍സ് തലേദിവസം തീര്‍ന്ന കാറുകളെന്നും ആരോപണം,; അഗ്‌നിബാധ ഷൂട്ട് ചെയ്തത് ആരെന്ന ചോദ്യം അവശേഷിക്കുന്നു ‘; മുന്‍ അന്വേഷണസംഘത്തിനെ മാറ്റിയത് കുടുങ്ങുമെന്നായപ്പോഴോ?

മെഡിക്കല്‍ കൗണ്‍സിലിന്‍റെ പരിശോധനയ്ക്കു മുന്പ് വാടക രോഗികളെ ഇറക്കിയതിലാണു കേസ്. ഈ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. സ്റ്റാന്‍റ് വിത്ത് സ്റ്റുഡന്‍റ്സ് ഓഫ് എസ്‌ആര്‍ മെഡിക്കല്‍ കോളജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണു വിദ്യാര്‍ഥികള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.ആശുപത്രിയിലേക്കു രോഗികളെ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണു പുറത്തുവിട്ടത്. വിദ്യാര്‍ഥികള്‍ തന്നെയാണു മുഖ്യമന്ത്രിക്കു പരാതിയും നല്‍കിയത്.

ഇത്തരത്തില്‍ എത്തിച്ച രോഗികള്‍ക്കു പണം നല്‍കാതെ മെഡിക്കല്‍ കോളജ് അധികൃതര്‍ പറ്റിക്കുകയും ചെയ്തു. രോഗികളായി എത്തിയവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതു ദൃശ്യങ്ങളിലുണ്ട്. ഏജന്‍റ് വഴി 100 മുതല്‍ 300 രൂപ വരെ വാഗ്ദാനം നല്‍കിയാണ് ഇവരെ കൊണ്ടുവന്നത്. പണം നല്‍കാത്തതിനാല്‍ രോഗികളായി എത്തിച്ചവര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button