KeralaLatest News

ജയിലില്‍ ഉറങ്ങാതെ, അലറിവിളിച്ച്‌ ജോളി , പോലീസ് നിരീക്ഷണം ശക്തമാക്കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലായ്‌മ ജയിലില്‍ എത്തിയതോടെ പാടെ മാറി. രാത്രി ഇവര്‍ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലില്‍ എത്തിച്ചത് രാത്രി 12.15 നാണ്.

ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വനിതാ വാര്‍ഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവര്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നെ ഉറങ്ങാന്‍ കൂട്ടാക്കാതെ അലറിവിളിച്ചു. വല്ലാതെ ബഹളം വച്ചു. ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ വാര്‍ഡര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.ഞായറാഴ്ച പകല്‍ നടന്ന ജയില്‍ ദിനാഘോഷത്തില്‍ പങ്കെടുത്തെങ്കിലും മുഖത്തെ വിഷാദം വിട്ടുമാറിയില്ല. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ ഒരു വാക്കുപോലും മിണ്ടിയില്ല.

ജമ്മു കാഷ്മീരില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്ന വലിയ തോതിലുള്ള ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി., വൻ ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും പിടികൂടി

നാടന്‍പാട്ടും മറ്റു കലാപരിപാടികളുമായി തടവുകാര്‍ ഞായറാഴ്ച പകല്‍ ആസ്വദിക്കുമ്ബോഴും ജോളിക്ക് അനക്കമുണ്ടായിരുന്നില്ല.ജോളിയെ താമസിപ്പിച്ച സെല്ലില്‍ അവരെ കൂടാതെ അഞ്ചു തടവുകാരാണ് ഉള്ളത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മോഷണ കേസുകളില്‍ പിടിയിലായ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് മറ്റുള്ളവര്‍. ജയിലിനുപുറത്ത് കൂടത്തായിയിലെ ദുരൂഹമരണവും പ്രതികളും ചൂടേറിയ വിഷയമാണെങ്കിലും മറ്റു തടവുകാര്‍ക്ക് ഇവരെ പൂര്‍ണമായി മനസ്സിലായിട്ടില്ല.

രാവിലെ ദോശയും ഉച്ചഭക്ഷണവും കഴിച്ചെങ്കിലും ജോളി വിഷാദത്തി‍ന്റെ ലക്ഷണങ്ങള്‍ കണിക്കുന്നുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ അത് രൂക്ഷമാവാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button