Latest NewsNewsIndia

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: സൈന്യത്തിന് നേരെയും രാഷ്ട്രീയക്കാര്‍ക്ക് നേരെയും ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ സേനയെ ലക്ഷ്യമാക്കി കാര്‍ ബോംബുകള്‍ പ്രയോഗിക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ കശ്മീരില്‍ നടത്താനിരിക്കുന്ന ആക്രമണങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഭീകരര്‍ ഒത്തുകൂടിയതെന്നും പുല്‍വാമയിലെ രഹസ്യ കേന്ദ്രത്തിലാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയതെന്നും റിപ്പോര്‍ട്ടുകല്‍ ലഭിച്ചിരുന്നു.

ALSO READ: വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

രാഷ്ട്രീയ നേതാക്കളെ വധിക്കാനുള്ള ദൗത്യം ഹിസബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കുമാണ് നല്‍കിയിരിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ദേശീയപാതയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ലക്ഷ്യം വെച്ച് സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്.

ALSO READ: ഷാർജയിൽ നിന്ന് നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയപാതയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നത് ലഷ്‌ക്കര്‍ ഇ ത്വയ്ബ ഭീകരരാണെന്നും രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍ ബോംബുകളും ഐ ഇ ഡി ബോംബുകളും സുരക്ഷാ സേനയ്ക്ക നേരെ പ്രയോഗിക്കാനാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച പുല്‍വാമയില്‍ മൂന്ന് പ്രധാന സംഘടനകളിലെ ഭീകരര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈന്യവും ഐഎസ്ഐയും ചേര്‍ന്നാണ് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button