KeralaLatest NewsNews

ശ്കതമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രളയ സമാന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നു നിർദേശം : ഓറഞ്ച്-യെല്ലോ അലർട്ട്

തിരുവനന്തപുരം : ശക്തമായ മേഖാവരണം നിലനിൽക്കുന്നതിനാൽ നിലവിലെ മഴ തുടരും. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴ തുടരുമെന്നുമാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. പോളിങ് തുടരുന്ന അഞ്ചിടങ്ങളിലും മഴ തുടർന്നേക്കും. പ്രളയ സമാന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നു നിർദേശമുണ്ട്.

Also read : സിലിയുടെ കൊലപാതകം; അമ്മയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്നുറപ്പിച്ച് മകന്‍, നിര്‍ണായക മൊഴി പുറത്ത്

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പിൽ പറയുന്നു. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കണ്ണൂരും കാസർകോടും ഒഴിച്ചുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.

Also read : കേരളത്തില്‍ പത്ത് ദിവസം കനത്ത മഴ : കന്യാകുമാരി തീരത്ത് ചക്രവാത ചുഴി : അതിശ്തമായ ചുഴലിക്കാറ്റും ആഞ്ഞടിയ്ക്കാന്‍ സാധ്യത

അതേസമയം ശക്തമായി പെയ്ത മഴ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറിതിനാൽ ഇരു സ്റ്റേഷനുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. അതിനാൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 56384 ആലപ്പുഴ – എറണാകുളം, 56381 – എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 – എറണാകുളം -കായംകുളം, 56388 – കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്.

പിറവം- വൈക്കം ഭാ​ഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാൽ എറണാകുളം- കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വേണാട് എക്സ്പ്രസ്സ് എറണാകുളം നേര്‍ത്ത് വഴി തിരിച്ചുവിടുമെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button