Latest NewsIndiaNews

ഐഎൻഎക്സ് മീഡിയ കേസ് : പി ചിദംബരത്തിന് ജാമ്യം

ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതിയിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ധനകാര്യ മന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടു പോകരുതെന്ന ഉപാധിയോടെ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. സി.ബി.ഐയുടെ എതിര്‍പ്പിനെ മറികടന്ന്‍ ജാമ്യം ലഭിച്ചു എങ്കിലും  നിലവില്‍ എന്‍ഫോഴ്‌സ്മെന്റ് കസ്‌റ്റഡിയിലുള്ള ചിദംബരത്തിന് ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ല. ഇക്കഴിഞ്ഞ ആഗസ്‌റ്റ് 22നാണ് സി.ബി.ആ സംഘം ചിദംബരത്തെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തത്‌.

Also read : മുത്തലാഖ്, പൗരത്വം, ജമ്മുകാശ്മീര്‍ വിഷയങ്ങൾക്ക് ശേഷം ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രൂപം നല്‍കിയ ഇന്ത്യന്‍ ശിക്ഷാ നിയമം അടിമുടി പൊളിച്ചെഴുതാൻ കേന്ദ്രം ; കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച്‌ ഇനി ശിക്ഷയുടെ കാഠിന്യം കൂടും

നിലവിൽ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ് പി ചിദംബരം. ഈ മാസം 24 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്‍റിലുമായിരുന്നു.ശേഷം റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടാൻ ഡൽഹിയിലെ സിബിഐ കോടതി അനുമതി നൽകിയത്.

ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കി. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് സാധിക്കു. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും ധനമന്ത്രി ആയിരുന്ന പി ചിദംബരമാണെന്നാണ് കേസിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button