Latest NewsNewsIndia

ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ വിജയക്കൊടി പാറിച്ച് ബി ജെ പി സഖ്യം

ന്യൂഡൽഹി: സിക്കിമിൽ മത്സരിച്ച രണ്ടു സീറ്റിലും ബി ജെ പിക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ മൂന്നു സീറ്റുകളും എൻ ഡി എയ്ക്ക് ലഭിച്ചു. ഇതോടെ സിക്കിം ക്രാന്തികാരി മോർച്ച ഭരണം ഉറപ്പാക്കി. 84 ശതമാനം വോട്ടുകൾ എൻ ഡി എ സഖ്യം നേടി.

ALSO READ: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ചൈനീസ് അതിര്‍ത്തിയില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു

അതേസമയം, 90 അംഗ സഭയാണ് ഹരിയാനയില്‍. 46 സീറ്റ് നേടിയവര്‍ക്ക് ഭരണം നടത്താം. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ അവര്‍ 40 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്. 31 സീറ്റില്‍ കോണ്‍ഗ്രസും. ആറ് സ്വതന്ത്രരും 12 ജെജെപിയും മുന്നിലുണ്ട്. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. അന്തിമഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തിയിട്ടില്ല. ആറ് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. എന്നാൽ കോൺഗ്രസിന് ഭരിക്കണമെങ്കിൽ 16 പേരുടെയെങ്കിലും പുന്തുണ വേണം. കർണ്ണാടകയിലെ പോലെ ഒരു പരീക്ഷണം കോൺഗ്രസ് നടത്തുമോ എന്നാണ് ഇനി നോക്കേണ്ടത്. ബിജെപി ജെജെപിയെ കൂടെ നിര്‍ത്താന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിൽ സംഭവിച്ചത് എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ്; തുറന്നടിച്ച് കെ.സുധാകരൻ

പഞ്ചാബിലെ സഖ്യകക്ഷിയായ അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിനെ ഉപയോഗിച്ച്‌ സഖ്യസാധ്യത ആരായുകയാണ് പാര്‍ട്ടി. കൂടാതെ മറ്റു തലത്തിലുള്ള ചര്‍ച്ചയും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോണ്‍ഗ്രസ് ജെജെപിയുടെ പിന്തുണ നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. തങ്ങള്‍ക്ക് മുഖ്യമന്ത്രി പദം വേണമെന്ന് ജെജെപി നേതാക്കള്‍ നിര്‍ബന്ധം പിടിക്കുന്നുവെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഓകെ പറയാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാൽ വീണ്ടും ഒരു മൂന്നു സ്വാതന്ത്രരുടെ കൂടെ പിന്തുണ ഉണ്ടെങ്കിലേ കോൺഗ്രസിന് ഭരിക്കാനാവു.

shortlink

Related Articles

Post Your Comments

Related Articles


Back to top button