Latest NewsNewsIndia

മാവോയിസ്റ്റ് ഭീകരത: ഒന്‍പത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീകര വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ 3,700 പേര്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത് ഛത്തീസ്ഗഡില്‍ ആണ്. 2010 വരെ ചത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ 10,660 കമ്മ്യൂണിസ്റ്റ് ഭീകരാക്രമണമാണ് നടന്നിട്ടുള്ളത്. ഇതില്‍ 3,749 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകത കൂടുതലുള്ള സംസ്ഥാനങ്ങള്‍. 2018 -2019 വര്‍ഷത്തില്‍ രാജ്യത്ത് നടന്ന 88 ശതമാനം മരണങ്ങള്‍ക്കും അക്രമ സംഭവങ്ങള്‍ക്കും കാരണക്കാര്‍ കമ്മ്യൂണിസ്റ്റ് ഭീകരരാണ്. കൂടാതെ നിലവില്‍ ഉള്ളതില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: മാവോയിസ്‌റ്റുകള്‍ തിരിച്ചടിക്ക്‌ ഒരുങ്ങിയേക്കും, വനം വകുപ്പിനും പോലീസിനും ജാഗ്രതാ നിർദ്ദേശം

കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ 2010-18 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഛത്തീസ്ഗഡില്‍ ആണ്. 3,769 തവണയാണ് ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുള്ളത്. ആക്രമണങ്ങളില്‍ 1,370 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button