Latest NewsNewsIndia

പ്രണയം പിന്നെ വിവാഹവാഗ്ദാനം നല്‍കി പീഡനം : പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ദീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാടിമയാക്കി : ഉന്നാവിലെ ആ പെണ്‍കുട്ടി അനുഭവിച്ചത് കൊടുംക്രൂരതകള്‍

ലക്‌നൗ : പ്രണയം പിന്നെ വിവാഹവാഗ്ദാനം നല്‍കി പീഡനം , പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ദീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാടിമയാക്കി ഉന്നാവിലെ ആ പെണ്‍കുട്ടി അനുഭവിച്ചത് കൊടുംക്രൂരതകള്‍. പൊലീസിനെ സമീപിക്കാന്‍ ശ്രമിച്ചാല്‍, പീഡനസമയം എടുത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അടിമയായി അവളെ പാര്‍പ്പിച്ച റായ്ബറേലിയിലെ വീട്ടില്‍ നിന്ന് ഒന്നു പുറത്തേക്ക് എത്തിനോക്കാന്‍ പോലും അനുവദിച്ചില്ല. വീട്ടില്‍ നിന്ന് പുറത്തേക്കൊന്ന് എത്തിനോക്കിയാല്‍ ഏറ്റുവാങ്ങേണ്ടി വരിക ക്രൂരമായ മര്‍ദനം. ഒപ്പം വീണ്ടും പീഡനവും…ഉന്നാവില്‍ ലൈംഗിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ എഫ്‌ഐആറിലെ വരികളാണിവ

Read also : ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി

ലാല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഭീഷണികളെ വകവയ്ക്കാതെയാണ് ദിവസങ്ങളോളം തന്നെ ക്രൂരമായി ദ്രോഹിച്ചവര്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. രണ്ടു പൊലീസ് സ്റ്റേഷനുകളിലായി രണ്ട് എഫ്‌ഐആര്‍ വീതമാണ് പെണ്‍കുട്ടി ഫയല്‍ ചെയ്തത്. മാര്‍ച്ച് അഞ്ചിന് ഉന്നാവയിലെ ബിഹാര്‍ ബഹ്ത പൊലീസ് സ്റ്റേഷനിലും മാര്‍ച്ച് ആറിന് റായ്ബറേലിയിലെ ലാല്‍ ഗഞ്ചിലും. ലക്‌നൗവിലെ സംസ്ഥാന വനിതാ കമ്മിഷന് അയച്ച പരാതിയിലും എഫ്‌ഐആറിലെ അതേ വാക്കുകള്‍ അവള്‍ ആവര്‍ത്തിച്ചു.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയെ കേസിലെ മുഖ്യപ്രതിയായ ശിവം വിവാഹനവാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നു. വിവാഹം ചെയ്യുമെന്നു പറഞ്ഞ് പ്രണയിച്ച ശിവം, തന്നെ നിരവധി തവണ ചൂഷണം ചെയ്‌തെന്നാണ് മജിസ്ട്രറ്റിനു മുന്നില്‍ എത്തിയപ്പോഴും അവള്‍ പറഞ്ഞത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശിവം പെണ്‍കുട്ടിയെ ലാല്‍ഗഞ്ചിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയാണ് ചെയ്തത്. പുറത്തറിഞ്ഞാല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിയെക്കൊണ്ട് ശിവവും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. ദിവസവും വീടും നഗരവും മാറി. എത്രയും പെട്ടെന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് റായ്ബറേലിയില്‍ ഒരു മാസത്തോളം പെണ്‍കുട്ടിയെ താമസിപ്പിച്ചു. എന്നാല്‍ ഒരു മാസത്തെ ക്രൂരപീഡനത്തിനു ശേഷം അവളുടെ ഗ്രാമത്തില്‍ കൊണ്ട് ഒഴിവാക്കുകയാണ് ഉണ്ടായത്. പുറത്തറിഞ്ഞാല്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

സംഭവവുമായ ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികള്‍ പിന്നീട് അറസ്റ്റിലായെങ്കിലും കഴിഞ്ഞ മാസം 25 നു ജാമ്യത്തിലിറങ്ങി. പീഡനക്കേസിലെ നടപടികള്‍ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ രണ്ടു പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചോടിയ പെണ്‍കുട്ടിയെ നാട്ടുകാരാണു തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button