Latest NewsKeralaNews

19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിച്ചത് പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിച്ച് കൂടെ താമസിപ്പിച്ച് : പ്രതികളേയും പെണ്‍കുട്ടിയേയും പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ ഞെട്ടി

 

പാലോട്: 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിച്ചത് പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിച്ച് കൂടെ താമസിപ്പിച്ച് . പൊലീസ് വന്ന് ലോഡ്ജ് മുറിയില്‍ നിന്ന് പെണ്‍കുട്ടിയേയും സംഘത്തേയും അറസ്റ്റ് ചെയ്ത് പുറത്തു കൊണ്ുവന്നപ്പോള്‍ മാത്രമാണ് ഇവരുടെ കൂടെ ഉണ്ടായിരുന്നത് ആണ്‍കുട്ടിയല്ല പെണ്‍കുട്ടിയാണെന്ന് ലോഡ്ജ് ജീവനക്കാരും തിരിച്ചറിഞ്ഞത്.

Read Also : വിവാഹ വാഗ്ദാനം നല്‍കി വർക്കലയിൽ എംബിബിഎസ് വിദ്യാര്‍ഥിനിക്കു പീഡനം, ലക്ഷങ്ങൾ തട്ടിയെടുത്തു

ഇടിഞ്ഞാര്‍ സ്വദേശിയായ 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കാമുകനെയും കൂട്ടാളികളെയും പാലോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 17 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിനുമായി (19) പെണ്‍കുട്ടി പ്രണയത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളും ജെ.സി.ബി ഡ്രൈവര്‍മാരുമായ രണ്ടു സുഹൃത്തുക്കളുമായി മുഹസിന്‍ താന്നിമൂട് ലോഡ്ജില്‍ നിന്നും പിടിയിലാകുന്നത്.

മാര്‍ത്താണ്ഡം പോങ്ങില്‍കാല പുത്തന്‍വീട്ടില്‍ അശോക് കുമാര്‍, മാര്‍ത്താണ്ഡം കണ്ണങ്കര വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. മുഹസിന് പെണ്‍കുട്ടിയെ കടത്താനും തമിഴ്‌നാട്ടില്‍ പാര്‍പ്പിക്കുവാനും വേണ്ട സഹായം ചെയ്തത് ഇവരാണ്. മറ്റൊരു സംഘത്ത് കുട്ടിയെ വില്‍ക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നല്‍കിയിരുന്നതും ഈ പ്രതികളായിരുന്നു.

ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ ലോഡ്ജില്‍ താമസിപ്പിച്ചിരുന്നത്. 18 വയസ് തികയും മുമ്പേ പെണ്‍കുട്ടിയെ ബഗളൂരുവില്‍ കൊണ്ട് പോയി മുഹസിന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസ്ട്രേറ്റിനു മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പാലോട് സബ് ഇന്‍സ്പെക്ടര്‍ എസ്.സതീഷ് കുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ സാംരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നവാസ്,നസീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button