Latest NewsNewsIndia

ജമ്മു കശ്മീരില്‍ രോഹിങ്ക്യകളുണ്ട്; ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ രോഹിങ്ക്യൻ അഭയാർഥികളുടെ സ്ഥാനം രാജ്യത്തിന് പുറത്ത്; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിരവധി രോഹിങ്ക്യകളുണ്ടെന്നും ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ രോഹിങ്ക്യൻ അഭയാർഥികളുടെ സ്ഥാനം രാജ്യത്തിന് പുറത്താണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 14,000 രജിസ്റ്റര്‍ ചെയ്ത രോഹിങ്ക്യന്‍ അഭയാര്‍ഥികളും 40,000 രജിസ്റ്റര്‍ ചെയ്യാത്ത അഭയാര്‍ഥികളുമാണ്ടെന്നാണ് വിലയിരുത്തല്‍. അനധികൃതമായി കുടിയേറിയ രാജ്യത്തെ രോഹിങ്ക്യന്‍ അഭയാര്‍ഥികളെ പുറത്താക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീര്‍ ഉള്‍പ്പടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും പൗരത്വ ഭേദഗതി നിയമം ബാധകമാവും. ജമ്മു കശ്മീരില്‍ രോഹിങ്ക്യകളുണ്ട്. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൗരത്വ രജിസ്റ്റർ ആരംഭിച്ചതിനു ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ ബംഗ്ലാദേശികളുടെ കണക്കുകൾ പുറത്തു വിട്ടു.

അനധികൃതമായി കുടിയേറിയ 445 ബംഗ്ലാദേശികൾ ഇന്ത്യയിൽ നിന്ന് തിരിച്ചുപോയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും ആളുകൾ ഇന്ത്യയിൽ നിന്ന് മടങ്ങിയത്. ബംഗ്ലാദേശ് പാരാമിലിട്ടറി ഫോഴ്സ് തലവൻ വ്യാഴാഴ്ച വ്യക്തമാക്കിയതാണ് ഈ വിവരങ്ങൾ.

അനധികൃതമായി ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടന്നതിന് 2019ൽ 1000 ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ 445 പേർ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു ധാക്കയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷഫീനുൾ ഇസ്ലാം ആണ് കണക്കുകൾ പുറത്തുവിട്ടത്.

ALSO READ: പോപ്പുലർ ഫ്രണ്ട് നിരോധിക്കുമോ? പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും, ആസാമിലും കലാപം അഴിച്ചു വിട്ടത് പോപ്പുലർ ഫ്രണ്ട് ആണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു; റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

അനധികൃതമായി കൈയേറ്റം നടത്തിയതിന് 253 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, പ്രാഥമിക അന്വേഷണത്തിൽ അവരിൽ മൂന്നുപേർ മനുഷ്യക്കടത്തുകാരാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായ അതിർത്തി കടക്കൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ തിരിച്ചറിയൽ രേഖകൾ പ്രാദേശിക പ്രതിനിധികൾ മുഖാന്തിരം പരിശോധിച്ചെന്നും എല്ലാവരും ബംഗ്ലാദേശികൾ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button