Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണമെന്ന് അമിത് ഷാ

ന്യൂ ഡൽഹി : പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനിലെ നങ്കന സാഹിബിന് എതിരായ ആക്രമണം പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണെന്ന് ഡൽഹിയിൽ ബിജെപിയുടെ തെര‍ഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ അമിത് ഷാ  പറഞ്ഞു.

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആം ആദ്‍മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും. പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിലേക്ക് ഞാനിവരുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്നും പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണതെന്നും അമിത് ഷാ പറഞ്ഞു.

Also read : വാചകമടി മാത്രമേ ഉള്ളൂ, ആക്രമിക്കാൻ അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാൻ സൈന്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളെ ഇളക്കി വിടുകയാണ്. രാജ്യത്തെ ന്യൂനപക്ഷവിഭാഗത്തിന് പൗരത്വ നിയമഭേദഗതി മൂലം പൗരത്വം നഷ്ടപ്പെടും എന്ന് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ആരുടേയും പൗരത്വം റദ്ദാക്കാനുള്ള അധികാരം പൗരത്വ നിയമഭേദഗതിക്ക് ഇല്ല. നിങ്ങള്‍ നങ്കന ഗുരുസാഹിബ് ആക്രമിക്കപ്പെട്ടത് ശ്രദ്ധിക്കുക. ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മുടെ സിഖ് സഹോദരങ്ങള്‍ അഭയം തേടുകയെന്നു അമിത് ഷാ വ്യക്തമാക്കി.

അഞ്ച് വര്‍ഷം മുന്‍പ് അരവിന്ദ് കെജ്‌രിവാൾ ഒരു കൂട്ടം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അധികാരത്തില്‍ എത്തിയത്. ഒരാള്‍ക്ക് ഒരുതവണ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും, എപ്പോഴും അതു നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃമികവില്‍ ഡൽഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button