KeralaLatest NewsNews

എന്റെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള എന്റെ വാവ; പ്രണയത്തില്‍ നിന്നും അഷിക പിന്മാറിയതോടെ ഒറ്റയ്ക്ക് ജീവിക്കാനാകില്ലെന്ന ഉറപ്പുമായി അനു എത്തി; കാരക്കോണത്തെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കൗമാരക്കാരുടെ മരണത്തിൽ നിന്നും മുക്തരാകാതെ കാരക്കോണം ഗ്രാമം. എന്റെ ലൈഫില്‍ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള എന്റെ വാവ… സോഷ്യല്‍മീഡിയയിലൊക്കെ പ്രണയം കൊണ്ട് ഇരുവരും എഴുതിയിരുന്ന വാക്കുകളാണ് ഇത്. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയായ അഷികയും കാരക്കോണത്ത് ഓട്ടോ ഡ്രൈവറായ അനുവും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും അഷിക പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് സൂചന. അഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അഷികയെ ശല്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തത്. പിന്നീട് അഷിക പിന്മാറിയെങ്കിലും അനു പിന്തുടര്‍ന്നു. 6 മാസം മുൻപ് രക്ഷിതാക്കളുടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അനു ശല്യം ചെയ്‌തതാണ്‌ പ്രശ്‌നത്തിന് കാരണമായത്.

Read also: കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

അഷികയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ അനു അഷികയുടെ മുറിയില്‍ കയറി കതകടച്ചു കുറ്റിയിടുകയായിരുന്നു. സോഡാക്കുപ്പി പൊട്ടിച്ച്‌ കൈയില്‍ കരുതിയാണ് അനു എത്തിയത്. സോഡാക്കുപ്പി ഉപയോഗിച്ച്‌ അക്ഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അഷിക ഇതിനിടയിൽ നിലവിളിച്ചിരുന്നു. വാതില്‍ തുറന്നു നോക്കുമ്പോള്‍ ഇരുവരുടേയും കഴുത്തറത്ത നിലയിലാണ് നാട്ടുകാര്‍ കണ്ടത്. രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു ഉടന്‍ തന്നെ കൊണ്ടു പോയി. അഷിക ആശുപത്രിയിലെത്തും മുന്‍പു തന്നെ മരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button