Latest NewsKeralaIndia

കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍: പിടിയിലായത് ഉഡുപ്പിയിൽ നിന്ന്

ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധ പരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തില്‍പെട്ടവരുമാണ് പ്രതികള്‍.

തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രതികളായ അബ്‌ദുള്‍ ഷമീം, തൗഫീക് എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ ഇന്ദ്രാളി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണെ ബുധനാഴ്ച രാത്രിയാണ് ഇവര്‍ വെടിവച്ച്‌ കൊലപ്പെടുത്തിയത്.

പ്രതികള്‍ക്ക് ഭീകര ബന്ധമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധ പരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തില്‍പെട്ടവരുമാണ് പ്രതികള്‍. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുല്‍ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.ചെന്നൈയില്‍ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച്‌ നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് കേരള തമിഴ്നാട് പൊലീസ് സംയുക്തമായി അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്തിന് സമീപമുള്ള മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രതികള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ച്‌ വരവെയാണ് ഇരുവരും പിടിയിലാകുന്നത്. സംഘത്തില്‍ തന്നെയുള്ള രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു.

തൗഫികും ഷെമിമുംകൊലപാതകത്തിനു മുമ്പ് കേരളത്തില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സമയത്താണു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ താമസിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കരയിലെ ഒരു ആരാധനാകേന്ദ്രത്തിലേക്കു പ്രതികള്‍ കയറിപ്പോകുന്നതിന്‍റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ സെയ്ദലി എന്നയാള്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു ഇരുവരും താ മസിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.പ്രതികള്‍ക്കു വീട് തരപ്പെടുത്തികൊടുത്ത സെയ്ദലി കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button