Latest NewsNewsIndiaInternational

സിഎഎക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രമേയം പിന്‍വലിപ്പിക്കാന്‍ ഇന്ത്യയുടെ നീക്കം

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാര്‍ച്ചില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള യൂറോപ്യന്‍ മെന്റിന്റെ തീരുമാനം തടയാന്‍ കരുക്കള്‍ നീക്കി ഇന്ത്യ. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്നത് തടയാനും ഇന്ത്യന്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനും ഇന്ത്യ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ഇന്ത്യന്‍ വാദം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി ഗായത്രി കുമാറിനെ ബ്രസ്സല്‍സിലേക്കയച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്റെയോ യൂറോപ്യന്‍ കമ്മീഷന്റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എന്നാല്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ താല്‍ക്കാലികമായി ചെറിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തുന്നു. പാകിസ്ഥാന്‍ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും അംഗങ്ങളാണ് പ്രമേയത്തിന് പിന്നിലെന്നാണ് ഇന്ത്യ കരുതുന്നത്. ജനുവരി 31ന് ബ്രെക്‌സിറ്റ് പാസാകുന്നതോടെ 73 അംഗങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വിടും. ഈ സാഹചര്യം മുതലെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി മാര്‍ച്ചില്‍  നടക്കും.ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രസ്സല്‍സിലെത്തുന്നുണ്ട്. അതിന് മുന്നോടിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബ്രസ്സല്‍സിലേക്ക് ഫെബ്രുവരി മധ്യത്തോടെ തിരിക്കും. സിഎഎക്കെതിരെ ആറ് പ്രമേയങ്ങളുടെ കരടാണ് വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കരടുകള്‍ ഏകീകരിച്ച് ഒറ്റ പ്രമേയമായിട്ടായിരിക്കും അവതരിപ്പിക്കുക. പ്രമേയം അവതരിപ്പിക്കാനും വോട്ടിനിടാനും കേവല ഭൂരിപക്ഷം വേണം. ഇന്ത്യന്‍ സര്‍ക്കാറിന്റെ കശ്മീര്‍ നിലപാടിനെയും യൂറോപ്യന്‍ പാര്‍ലമെന്റ് എതിര്‍ക്കും.

എന്നാല്‍ സിഎഎ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയം പാസാക്കാനുള്ള തീരുമാനം അനാവശ്യമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button