KeralaLatest NewsNews

പ്രേംനസീർ സ്‌മൃതി പുരസ്കാര ചടങ്ങിൽ അരങ്ങേറിയത് വികാരനിർഭര രംഗങ്ങൾ;വിങ്ങിപ്പൊട്ടി കൊറിയോഗ്രഫർ സജ്‌നാ നജാം

പ്രേംനസീർ സ്‌മൃതി പുരസ്കാര ചടങ്ങിൽ വികാരനിർഭര രംഗങ്ങൾക്ക് രംഗങ്ങൾക്ക് സാക്ഷിയായി ആളുകൾ. പുരസ്കാരം വാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ പഴയകാല ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ കൊറിയോഗ്രഫർ സജ്‌നാ നജാം വിങ്ങിപ്പൊട്ടി കരയുകയായിരുന്നു. പരിപാടിയുടെ സംഘാടകൻ കൂടിയായ ചിറയൻകീഴ് രാധാകൃഷ്ണൻ സജ്‌നയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. ശാർക്കര ക്ഷേത്രത്തിൽ ശ്രീ പ്രേംനസീർ ആനയെ നടയ്ക്കിരുത്തുന്നതിനും വളരെ വർഷങ്ങൾക്കു മുൻപേ ശാർക്കര ക്ഷേത്രത്തിലെ ആറാം ഉത്സവം നടത്തിയിരുന്നതും സജ്‌നാ നജാമിന്റെ കുടുംബം ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നിത്യഹരിത നായകന് ശേഷം ചലച്ചിത്രരംഗത്ത് മഹത്തായ ചിറയിൻകീഴിന്റെ സാന്നിധ്യം അറിയിച്ച പ്രേംനസീർ സാറിന്റെ ബന്ധു കൂടിയായ സജ്‌നാ നജാമിന് ശാർക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്നും ചിറയൻകീഴ് രാധാകൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.

Read also: ‘സര്‍, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗംഭീര്യമുള്ളതാണ്; ശശി തരൂരിനോട് ഒരു ചോദ്യം

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ;

പഴയകാല ഓർമ്മകളിൽ ചിറയിൻകീഴിന്റെ കിരീടം വയ്ക്കാത്ത രാജാവിന്റെ കൊച്ചുമകൾ വിതുമ്പി… പ്രേംനസീർ സ്മൃതിയിൽ പങ്കെടുത്ത ചിറയിൻകീഴ്കാരെ ഒന്നടങ്കം കണ്ണ് നനയിപ്പിച്ചു. ചിറയിൻകീഴിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന, ശ്രീ മിയാപിള്ള എന്ന മിയാൻ മുതലാളിയുടെ മകൻ എം. എ. റഷീദിന്റ പൗത്രിയും എം. എ. നാസർ അവർകളുടെ മകളുമായ സജ്‌നാ നജാമാണ് ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച പ്രേംനസീർ സ്‌മൃതിയിൽ വിങ്ങിപ്പൊട്ടിയത്.വിക്രമാദിത്യൻ എന്ന ചലച്ചിത്രത്തിലൂടെ മികച്ച കോറിയോഗ്രാഫിയ്ക്കുള്ള കേരള സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരം നേടിയ സജ്‌നാ നജാമിന് ബഹു:മന്ത്രിമാരായ പ്രൊ. സി. രവീന്ദ്രനാഥ്‌, ശ്രീ കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി. ശശി ശ്രീ ശരത്ചന്ദ്രപ്രസാദ്, ചലച്ചിത്ര താരങ്ങളായ നെടുമുടി വേണു, അനീഷ് രവി എന്നിവരുടെ സാനിധ്യത്തിൽ ആദരവ് നൽകുകയായിരുന്നു.ചിറയിൻകീഴിന്റെ തിലകച്ചാർത്തുകളായിരുന്ന, പ്രേംനസീർ ചിത്രങ്ങൾ ഏറെയും പ്രദർശിപ്പിച്ചിരുന്ന ഖദീജ, സജ്‌ന തിയേറ്ററുകൾ പുളിമൂട്ടിൽ പുത്തൻബംഗ്ലാവ് കാരുടേതായിരുന്നു. 1952 ൽ സ്ഥാപിച്ച ഖദീജ തിയേറ്റർ നിത്യഹരിത നായകൻ പ്രേംനസീർ ഉൾപ്പെടെയുള്ള വിശിഷ്‌ട വ്യക്തികൾക്ക് കുടുംബ സമേതം സിനിമ കാണുന്നതിന് വേണ്ടി ബോക്സ്‌ സൗകര്യമുള്ള കേരളത്തിലെ മൂന്ന് തിയേറ്റർകളിൽ ഒന്നായിരുന്നു.ചിറയിൻകീഴിന്റെ മൂന്നിൽ രണ്ട് ഭാഗം ഭൂമിയും കൈവശം ഉണ്ടായിരുന്ന എം. എ. റഷീദ് എന്ന ധനാഢ്യനായിരുന്നു 1956 ൽ ഖദീജ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ കൂടപ്പിറപ്പ് എന്ന ചിത്രം നിർമ്മിയ്ക്കുകയും പ്രശസ്ത ഗാനരചയിതാവായ ശ്രീ വയലാർ രാമവർമ്മ മാഷിനേയും, നിത്യഹരിത നായകന്റെ സഹോദരൻ ശ്രീ പ്രേംനവാസിനെയും ചലച്ചിത്ര രംഗത്തേയ്ക്ക് കൈപിടിച്ച് ആനയിച്ചത്.ശാർക്കര ക്ഷേത്രത്തിൽ ശ്രീ പ്രേംനസീർ ആനയെ നടയ്ക്കിരുത്തുന്നതിനും വളരെ വർഷങ്ങൾക്കു മുൻപേ ശാർക്കര ക്ഷേത്രത്തിലെ ആറാം ഉത്സവം നടത്തിയിരുന്നത് ജാതി മത വർഗ്ഗീയ ചിന്തകൾ എന്തെന്നറിയാത്ത സജ്‌നാ നജാമിന്റെ കുടുംബം ആയിരുന്നു. വീണ്ടും ഈ വർഷം മുതൽ മീനഭരണി ഉത്സവത്തിന് ആറാം ഉത്സവം ചിറയിൻകീഴിന്റെ പ്രിയങ്കരിയായ സജ്നാനജാം ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. നിത്യഹരിത നായകന് ശേഷം ചലച്ചിത്രരംഗത്ത് മഹത്തായ ചിറയിൻകീഴിന്റെ സാന്നിധ്യം അറിയിച്ച പ്രേംനസീർ സാറിന്റെ ബന്ധു കൂടിയായ സജ്‌നാ നജാമിന് ശാർക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ…. ഹൃദയം നിറഞ്ഞ ആശംസകൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button