Latest NewsNewsIndia

ഭൂമി തര്‍ക്കത്തിനൊടുവിൽ ഭാര്യയെയും ബന്ധുക്കളെയും പോലീസുകാരന്‍ എകെ 47 തോക്കുപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തി

അമൃത്സര്‍: ഭൂമി തര്‍ക്കത്തിനൊടുവിൽ ഭാര്യയെയും ബന്ധുക്കളെയും പോലീസുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തില്‍ ധരംകോട്ട് പൊലീസ് സ്റ്റേഷനില്‍ ടിയര്‍ ഗ്യാസ് സ്ക്വാഡില്‍ ജോലി ചെയ്യുന്ന കോണ്‍സ്റ്റബിൾ കുല്‍വീന്ദര്‍ സിങാണ് ഭാര്യ രാജ്വീന്ദര്‍ സിങ്, ഭാര്യാമാതാവ് സുഖ്വീന്ദര്‍ സിങ്, സഹോദരന്‍ ജസ്കരണ്‍ സിങ് ജസ്കരണ്‍ സിങിന്‍റെ സിങിന്‍റെ ഭാര്യ ഇന്ദ്രജിത് സിങ് എന്നി നാലുപേരെയാണ് എകെ 47 തോക്കുപയോഗിച്ച് വെടിവെച്ച് കൊന്നത്. ജസ്കിരണ്‍ സിങിന്‍റെ പത്തുവയസ്സുകാരി മകള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Also read : കഴിക്കുന്ന കാര്യത്തിലും ആത്മാഭിമാനത്തെ കയറി ചൊറിയുന്നവരുടെ കാര്യത്തിലും തിരുവനന്തപുരത്തുകാർ നല്ല ചൂടന്മാരാടോ; മൃണാൾ ദാസിനെതിരെ കിടിലം ഫിറോസ് രംഗത്ത്

ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ഭാര്യയുടെ ബന്ധുക്കളുമായി കുല്‍വീന്ദര്‍ വാക്കുതര്‍ക്കത്തില്‍ ഏർപ്പെട്ടിരുന്നു.ശനിയാഴ്ച ഭാര്യ വീട്ടില്‍ മദ്യപിച്ചെത്തുകയും ഇയാള്‍ തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയുമായിരുന്നു.ധരംകോട്ട് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുല്‍വീന്ദറിന്‍റെ പേരിലാണ് സ്റ്റേഷനിൽ എകെ 47 തോക്ക് അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button