Latest NewsNewsIndia

ഭാര്യയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി അഞ്ചാം നാള്‍ ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

ചിക്കമഗളൂരു•ദന്തരോഗവിദഗ്ദ്ധനും കഡൂർ നഗരവാസിയുമായ 35 കാരന്‍ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ ൽ കണ്ടെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് ഡോ. രേവന്തിന്റെ ആത്മഹത്യ.

ഫെബ്രുവരി 17 നാണ് കഡൂരിലെ ലക്ഷ്മിഷനഗറിലെ വീട്ടിൽ കവിത ആർ (35) എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രേവന്തിന്റെ കാർ റെയിൽവേ ട്രാക്കിനടുത്ത് പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞു. അരസിക്കരെ റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭാര്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി രേവന്തിനെ രണ്ടുതവണ പോലീസ് വിളിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് പോലീസിനെന്നാണ് റിപ്പോർട്ട്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് – അവരുടെ ഇളയ മകന് വെറും 11 മാസമാണ് പ്രായം. നിലവിൽ കുട്ടികൾ രേവന്തിന്റെ അമ്മയുടെ സംരക്ഷണയിലാണ്.

ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹത്തിന്റെ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് കഡൂരിലേക്ക് കുടിയേറിയതാണ്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു.

തന്റെ അവസാന കോൾ ഇതായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് രേവന്ത് ഒരു പരിചയക്കാരനെ വിളിച്ചിരുന്നു. അസ്വാഭിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കിടാൻ വിസമ്മതിച്ചു. ‘കവിതയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ ഞങ്ങൾക്ക് വിശദാംശങ്ങളൊന്നും വെളിപ്പെടുത്താൻ കഴിയില്ല, ”- അവർ പറഞ്ഞു.

ഫെബ്രുവരി 17 ന് തന്റെ കുഞ്ഞിനൊപ്പം തനിച്ചായിരുന്നപ്പോഴാണ് കവിതയെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button