KeralaLatest NewsIndia

യുഡിഎഫ് വര്‍ഗീയ ശക്തികളുമായി കൂട്ടു കൂടുന്നത് കാലിനടിയിലെ മണ്ണ് ഒലിച്ചു പോയതിനാൽ ; മുഖ്യമന്ത്രി

നേരത്തെ ജസ്റ്റിസ് കമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാ അത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് കൂട്ടു ചേരുന്നത് സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനാലാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.നേരത്തെ ജസ്റ്റിസ് കമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഒരു മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെ കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനം : ഹെലികോപ്ടര്‍ അനുവദിയ്ക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യര്‍ത്ഥന

പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോയതിനാലാണ് വര്‍ഗീയ ശക്തികളുമായി യു.ഡി.എഫ് കൂട്ടുകൂടുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രക്ഷോഭത്തില്‍ പ്രസംഗിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച നിലയിലെത്തിയെന്നും’ പിണറായി വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button