Latest NewsNewsIndia

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് കാമുകിയ്ക്ക് കൊറിയര്‍ ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവും കാമുകിയും ജീവനൊടുക്കി

ബംഗളൂരു• ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് കാമുകിയ്ക്ക് കൊറിയര്‍ ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവും ഇയാളുടെ കാമുകിയും ജീവനൊടുക്കി. കര്‍ണാടകയിലാണ് സംഭവം.

32 കാരിയായ വീട്ടമ്മയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് അവരുടെ ദന്തരോഗ വിദഗ്ധനായ കാമുകന്‍ ഫെബ്രുവരി 17 ന് ചിക്കമഗളൂരു ജില്ലയിലെ കടൂരിലുള്ള വീട്ടിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കാമുകിയ്ക്ക് അയച്ചു നല്‍കിയതായി രാജരാജേശ്വരിനഗർ നഗർ പോലീസ് കണ്ടെത്തിയത്.

ഭാര്യ കവിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിൽ പോലീസ് ഡോ. രേവന്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം രേവന്ത് ചലിക്കുന്ന ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കാമുകിയായ ഹർഷിത (32) യോട് ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം സംസാരിച്ചിരുന്നു. ഗൂഡാലോചനയെക്കുറിച്ചും ആത്മഹത്യാ നടപടിയെക്കുറിച്ചും ഹർഷിതയ്ക്ക് അറിയാമായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

ശനിയാഴ്ച രാത്രി, ഡോ. രേവന്തിനോട് സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷം, രാജരാജേശ്വരിനഗറിലെ ജവരേഗൗഡ നഗറിലെ വീട്ടിൽ ഹർഷിത തൂങ്ങിമരിക്കുകയയിരുരുന്നു. ചൊവ്വാഴ്ച ആർ ആർ നഗർ പോലീസ് വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.

തുമകുരു സ്വദേശിയായ ഹർഷിത, കെ‌എസ്‌ആർ‌ടി‌സി ബസ് ഡ്രൈവർ കം കണ്ടക്ടറായ സുദർശനെയാണ് വിവാഹം കഴിച്ചത്.

ഫെബ്രുവരി 17 ന് വൈകുന്നേരം 4.30 ഓടെയാണ് ഡോ. രേവന്ത് ഭാര്യ കവിതയെ മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തയത്. തുടര്‍ന്ന് അവര്‍ ധരിച്ചിരുന്നവ ഉൾപ്പെടെ 115 ഗ്രാം ഭാരമുള്ള ആഭരണങ്ങൾ എടുത്ത് പായ്ക്ക് ചെയ്തു. അദ്ദേഹം ബിറൂരിലെ ഒരു കൊറിയർ ഷോപ്പിൽ പോയി ഹർഷിതയുടെ അടുത്തേക്ക് അയച്ചതായി ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമായി ചിത്രീകരിച്ച് പോലീസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള രേവന്തിന്റെ ശ്രമമായി ഇതിനെ പോലീസ് കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button