Latest NewsCricketNewsSports

റസ്സല്‍ കൊടുങ്കാറ്റില്‍ മലിംഗയും കൂട്ടരും പാറിപോയി

ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തിലും വിന്‍ഡീസിന് വിജയം. ഇതോടെ വിന്‍ഡീസ് സ്വന്തമാക്കി. 14 പന്തില്‍ 6 സിക്‌സുകളുടെ അകമ്പടിയോടെ പുറത്താകാതെ റസ്സല്‍ 40 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ്(21 പന്തില്‍ 43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(43*) എന്നിവരും ടീമിനായി തിളങ്ങി. റോവ്മന്‍ പവല്‍ 17 റണ്‍സ് നേടി. ശ്രീലങ്ക ഒരുക്കി നല്‍കിയ 156 റണ്‍സെന്ന വിജയ ലക്ഷ്യം 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ദസുന്‍ ഷനക ആണ് ടോപ് സ്‌കോറര്‍. ആഞ്ചലോ മാത്യൂസ് 23 റണ്‍സും തിസാര പെരേര 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയതാണ് ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിലേക്ക് എത്തിച്ചത്. ഫാബിയന്‍ അല്ലെന്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button