Latest NewsNewsIndia

പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ തട്ടി‌കൊണ്ടുപോയത് സിനിമാ സ്റ്റൈലിൽ , രാവും പകലും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ പോലീസ്

സേലം : പ്രണയിച്ചു വിവാഹം ചെയ്ത യുവതിയെ സിനിമാ സ്റ്റൈലിൽ തട്ടി‌കൊണ്ടുപോയി. തമിഴ്നാട് സേലത്ത് കഴിഞ്ഞ ദിവസം ഇളർമതി എന്ന യുവതിയെ ആണ് തട്ടികൊണ്ട് പോയത്. ഒരു രാവും പകലും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ ആശങ്കയിലാണ് പോലീസ്. ഈറോഡ് സ്വദേശിനിയായ ഇളർമതി സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന ഈറോഡ് സ്വദേശിയായ ശെൽവനുമായി പരിചയത്തിലായി. ഈ അടുപ്പം പ്രണയമായി വളർന്നു. ശെൽവൻ താഴ്ന്ന ജാതിയിൽപെട്ട ആളായതിനാൽ ഇളർമതിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തു. ദ്രാവിഡ വിടുതലൈ ഇയ്യക്കം പ്രവർത്തകർ പിന്തുണയുമായി എത്തിയതോടെ ശെൽവൻ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

Also read : ഫസല്‍ ഗഫൂര്‍ വിവാദം ആളിക്കത്തുന്നു … പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ … മറുപടി നല്‍കിയത് , ഫസല്‍ ഗഫൂര്‍ ബിജെപി വക്താക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ

പാർട്ടി പ്രാദേശിക നേതാവ് ഈശ്വരന്റെ നേതൃത്വത്തിൽ കൊളത്തൂർ കാവളാണ്ടിയൂരിലെ പെരിയാർ ലൈബ്രറിയിൽ വച്ചു വിവാഹിതരായി ഈശ്വരന്റെ വീട്ടിൽ വൈകീട്ട് വരെ വിശ്രമിച്ച ഇരുവരും അഞ്ചുമണിയോടെ സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോയി. ശേഷമാണ് ഒരു സംഘം ഈശ്വരന്റെ വീട് ആക്രമിച്ചത്. വടിവാളുമായി എത്തിയ 40അധികം വരുന്ന സംഘം ഈശ്വരനെ ക്രൂരമായി മർദിച്ചു. നവദമ്പതികൾ എവിടെയെന്നു പറയാൻ കൂട്ടാക്കാതിരുന്നതോടെ സംഘം ഈശ്വരനെ കാറിൽ കയറ്റി അന്വേഷണം ആരംഭിച്ചു. ഒടുവിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇരുവരെയും കണ്ടത്തിയ സംഘം ആക്രമണം നടത്തിയ ശേഷം ശെൽവനെയും ഇളർമതിയേയും രണ്ടു കാറുകളിൽ കയറ്റി കൊണ്ടു പോയി.

അക്രമികളിൽനിന്ന് രക്ഷപെട്ട ഈശ്വരൻ പോല‍ീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചതോടെ പോലീസും തെരച്ചിൽ ആരംഭിച്ചു. രാത്രി വൈകിയുമുള്ള അന്വേഷണത്തിൽ ശെൽവനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പക്ഷെ ഇളർമതിയെ കുറിച്ചു ഇതുവരെ വിവരം ഒന്നും തന്നെ ലഭിച്ചില്ല. പെൺകുട്ടിയുടെ അച്ഛൻ ജഗന്നാഥൻ അടക്കമുള്ളവരെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നുണ്ട്. ജാതി മാറി വിവാഹം കഴിക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുന്നത് പതിവ് ആയതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ് ഇവിടെ പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button