Latest NewsNewsInternational

സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച ; കൊറോണ വൈറസ് ബാധിതതരുടെ എണ്ണം കുതിച്ചുയരുന്നു

ദുബായ്: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാക്കിസ്ഥാനില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ശനിയാഴ്ച 34 ആയിരുന്നതില്‍ നിന്ന് ഞായറാഴ്ച 52 ആയി ഉയര്‍ന്നു. ഒരു ദിവസം പാകിസ്ഥാനില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസാണിത്. രാജ്യത്തെ മൊത്തം ബാധിച്ചവരില്‍ 34 എണ്ണം സിന്ധില്‍ നിന്നുള്ളതാണ്

സിന്ധ് പ്രവിശ്യയിലെ സുക്കൂരില്‍ നിന്നുള്ള 13 ഓളം പേര്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതായി സിന്ധ് സര്‍ക്കാര്‍ വക്താവ് ബാരിസ്റ്റര്‍ മുര്‍താസ വഹാബ് പറഞ്ഞു. ”ഈ ആളുകളെ അതിര്‍ത്തിയില്‍ കപ്പലില്‍ നിര്‍ത്തിയിരിക്കുകയാണെന്ന്” അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, കൊറോണ വൈറസിന്റെ ആദ്യ കേസും ലാഹോറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലാഹോര്‍ ആരോഗ്യ സെക്രട്ടറി ക്യാപ്റ്റന്‍ (റിട്ടയേര്‍ഡ്) മുഹമ്മദ് ഉസ്മാന്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 10 ന് യുകെയില്‍ നിന്ന് മടങ്ങിയ ദിവസങ്ങള്‍ക്ക് ശേഷമാണ് 54 കാരനായ രോഗിയെ ശനിയാഴ്ച രാത്രി മയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാനില്‍ മറ്റ് അഞ്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകള്‍ 18 ആയി. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇസ്ലാമാബാദില്‍ ഒരു കേസ് സ്ഥിരീകരിച്ചു. സിന്ധ് ആരോഗ്യവകുപ്പ് കറാച്ചിയില്‍ നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ശനിയാഴ്ച അഞ്ച് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമാബാദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ രോഗി അടുത്തിടെ അമേരിക്കയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയി ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവാണ്. പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഇന്‍സുലേഷന്‍ വാര്‍ഡില്‍ ചികിത്സ തേടുന്ന ഇയാളുടെ നിലയും ഗുരുതരമാണ്.

ഞായറാഴ്ച ഉച്ചവരെ 38 കേസുകളില്‍ 21 എണ്ണം സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം ബാധിച്ചത്. പൂര്‍ണമായി സുഖം പ്രാപിച്ച ശേഷം കുറഞ്ഞത് രണ്ട് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത അഞ്ച് കേസുകളില്‍ രണ്ടെണ്ണം ബലൂചിസ്ഥാനിലും രണ്ട് സിന്ധിലും ഇസ്ലാമാബാദിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button