KeralaLatest NewsNews

പരീക്ഷകൾ നടത്തിയേ അടങ്ങൂ എന്ന വാശി പിണറായി സർക്കാരിന് എന്തിനാണ്? ബാറുകൾ അടച്ചാൽ വ്യാജ മദ്യ മൊഴുകുമെന്ന വാദം ബാലിശമാണ്;- വിമർശനവുമായി കെ സുരേന്ദ്രൻ

ബാറുകളിലും ഔട്ട് ലെറ്റുകളിലും ഉണ്ടാകുന്ന തിരക്കും ക്യൂവും കൊറോണ പ്രതിരോധത്തിന് ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും തകർക്കുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുമ്പോൾ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോവിഡ് 19 രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാൻ എല്ലാ മേഖലയും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് പരീക്ഷകൾ നടത്താനും ബാറുകളും, ബിവറേജസുകളും തുറന്നു പ്രവർത്തിപ്പിക്കാനുമുള്ള പിണറായി സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

രാജ്യം ഗുരുതരമായ സ്ഥിതിയിലായതിനാൽ യൂണിവേഴ്‌സിറ്റികളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതാണ്. അതനുസരിച്ച് സി ബി എസ് ഇ പരീക്ഷകളടക്കം മാറ്റി. എന്നിട്ടും പരീക്ഷകൾ നടത്തിയേ അടങ്ങൂ എന്ന വാശി സർക്കാരിനെന്തിനാണ്.

രോഗവ്യാപനം തടയുന്നതിൽ ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകമാണെന്നാണ് വിദഗ്ധാഭിപ്രായം. ആ നിലയ്ക്ക് കൂടുതൽ ആളുകൾ ഒത്തുചേരുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ പാടില്ലെന്നാണ് നിർദ്ദേശം. അതിനാൽ, ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നതാണ്. സർക്കാർ അതും ചെവിക്കൊണ്ടിട്ടില്ല. ബാറുകൾ അടച്ചാൽ വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജ മദ്യ മൊഴുകുമെന്നും ഉള്ള വാദം ബാലിശമാണ്.

ALSO READ: കോവിഡ് 19: ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്കെതിരെ പ്രതിഷേധം

സർക്കാരിന് വരുമാനമുണ്ടാക്കാനായി ജനങ്ങളുടെ ജീവൻ പന്താടുന്ന സമീപനമാണ് സർക്കാരിന്റെത്. ബാറുകളിലും ഔട്ട് ലെറ്റുകളിലും ഉണ്ടാകുന്ന തിരക്കും ക്യൂവും കൊറോണ പ്രതിരോധത്തിന് ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും തകർക്കുന്നതാണ്. അതിനാൽ അടിയന്തിരമായി സർക്കാർ തീരുമാനം പുനപ്പരിശോധിച്ച് എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഒട്ട്ലെറ്റുകളും അടച്ചിടാനും സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button