വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് വൈറസ് വ്യാപനം ശക്തമായതോടെ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ തന്നെ തുടരണമെന്നു ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ രണ്ടാഴ്ച രാജ്യത്തിന് നിർണായകമാണ്, ഇപ്പോൾ സ്ഥിതി കുറച്ച് മോശമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കാര്യങ്ങൾ മെച്ചപ്പെടുമെന്നും ഈ സമയവും കടന്നു പോകുമെന്നു ട്രംപ് പറഞ്ഞു. അതേസമയം . അതോടൊപ്പം മെഡിക്കൽ ഉപകരണങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നു ട്രംപ് വ്യക്തമാക്കി.
Also read : പ്രധാനമന്ത്രിയെ സാമൂഹിക മാധ്യമത്തില്‍കൂടി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി
ഡോണൾഡ് ട്രംപിന്റെ രണ്ടാമത്തെ കോവിഡ് 19 പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രസിഡന്റിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടർ സീൻ കോൺലി അറിയിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യവാനാണെന്നും കോൺലി പറഞ്ഞു. വൈറസ് ബാധ രൂക്ഷമായി വ്യാപിച്ച അമേരിക്കയിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ നഴ്സിംഗ് ഹോമുകൾക്കായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്തെ 140 നഴ്സിംഗ് ഹോമുകളുടെ പരിധിയിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments