മുംബൈ: കോവിഡ് 19 സംശയത്തിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനിലുള്ളപ്പോൾ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ. പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാനാണ് അവരുടെ ശ്രമങ്ങള്‍. അവരുടെ ചികിത്സ നിറുത്തിവയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുമ്ബോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. ഇത് ശരിയായ സമീപനമല്ലെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.
രാജ്യത്തേക്കാളും വലുത് മതമാണെന്ന് കരുതുന്ന ഒരു വിഭാഗത്തെ വളര്‍ത്താനാണ് തബ്‌ലീഗുകാരുടെ ശ്രമം. അവരുടേത് ഗൂഡാലോചനയാണ്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗമാണ് ഇത്തരത്തില്‍ പെരുമാറുന്നത്. ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് ഓര്‍മിക്കണം. അതിന് ശേഷവും തങ്ങള്‍ ഇവിടെയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.
Post Your Comments