Kerala

ചാരായ വാറ്റിനെതിരെ പരിശോധന: നാലു പേര്‍ പിടിയില്‍

ചാരായ വാറ്റും വിപണനവും തടയുന്നതിന് പോലീസ് നടപടി ശക്തമാക്കി. മൂന്നു കേസുകളിലായി നാലു പേര്‍ പിടിയിലായി. അടൂര്‍ കോയിപ്രം, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷം ഷാഡോ പോലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തില്‍ വീട്ടിനുള്ളില്‍ വാറ്റാനായി സൂക്ഷിച്ച ഉപകരണങ്ങള്‍ കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലാണ് അയിരൂര്‍ തൊടുവപ്പുഴ വീട്ടില്‍ മോബിന്‍ (33) പിടിയിലായത്. ഇയാളുടെ വീട് കേന്ദ്രീകരിച്ചു സ്ഥിരമായി ചാരായം വാറ്റുന്നതു സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും ചാരായം വില്‍ക്കുന്നതിലെ സഹായിയുമായ ശ്രീജിത്തിനെ പിടികിട്ടാനുണ്ട്.
ഞായറാഴ്ച രാവിലെ 11 ന് കുമ്പനാട് നിന്നും ചാരായ വാറ്റ് സംഘത്തിലെ രണ്ടു പേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. 100 ലിറ്റര്‍ കോടയും കണ്ടെടുത്തു. മുഖ്യ സൂത്രധാരനെന്നു കരുതുന്ന കീമാച്ചനെന്നു വിളിപ്പേരുള്ള സുനില്‍ ഒളിവിലാണ്. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് പിടി കിട്ടാനുള്ളത്. കുമ്പനാട് കണിയമുറ്റത്തു റോബി എന്നു വിളിക്കുന്ന രാജന്‍(40), കപ്പമാമൂട്ടില്‍ റോജിന്‍. കെ. സാമുവേല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കുമ്പനാടുള്ള തമിഴ്‌നാട് സ്വദേശിയുടെ ഇസ്തിരിക്കടയിലാണ് വാറ്റുചാരായ നിര്‍മാണത്തിന് സൗകര്യമൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button